തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനമുണ്ടായത്.(Pinarayi Vijayan Gunmen Assault Case Re Investigation Ordered By Kerala CM VD Satheesan Cabinet)
കേസ് അട്ടിമറിക്കാൻ മുൻപ് ശ്രമം നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക പോലീസ് സംഘം കേസ് പുനരന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2023 ഡിസംബറിലാണ് കേരളത്തെ പിടിച്ചുകുലുക്കിയ ഈ സംഭവം അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരെ കറുത്ത കൊടി കാണിച്ച് പ്രതിഷേധിച്ചവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവത്തിന്റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇത് വലിയ തോതിലുള്ള നിയമപോരാട്ടങ്ങൾക്കും വഴിവെച്ചിരുന്നു. പുതിയ സ്പെഷ്യൽ ടീം അന്വേഷണം ഏറ്റെടുക്കുന്നതോടെ കൃത്യമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നുറപ്പാണ്.
Story Summary
In its first cabinet meeting, the newly formed Kerala Government headed by CM VD Satheesan has ordered a re-investigation into the 2023 Navakerala Sadas assault case, where former CM Pinarayi Vijayan’s gunmen attacked Youth Congress and KSU activists in Alappuzha. A special team will probe the case.

