Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaപേരാമ്പ്രയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; 22 പേർക്ക് പരിക്ക്, ഡ്രൈവർമാരെ...

പേരാമ്പ്രയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; 22 പേർക്ക് പരിക്ക്, ഡ്രൈവർമാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച് | Perambra Bus Accident

🎙️ Latest Podcast

കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരിൽ സ്വകാര്യ ബസും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു (Perambra Bus Accident). ഇന്ന് (ഞായർ, മെയ് 10, 2026) ഉച്ചകഴിഞ്ഞ് 2.45-ഓടെയാണ് അപകടമുണ്ടായത്. സ്ത്രീകൾ ഉൾപ്പെടെ 22 പേർക്കാണ് പരിക്കേറ്റത്.
കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ബസും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.

ടാങ്കർ ലോറി ഡ്രൈവറെയും ബസ് ഡ്രൈവറുടെ സീറ്റിന് തൊട്ടുപിന്നിലിരുന്ന ഒരു സ്ത്രീയെയും വാഹനം വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്‌സ് പുറത്തെടുത്തത്. ഇവരെയും മറ്റ് പരിക്കേറ്റവരെയും ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അപകടത്തിന് പിന്നാലെ മുഖത്ത് പരിക്കേറ്റ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഇയാൾ പിന്നീട് മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം.

അപകടത്തെത്തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഫയർഫോഴ്‌സും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Story Summary: At least 22 people were injured after a private bus and an HP tanker lorry collided at Velliyur near Perambra, Kozhikode, today around 2:45 PM. The impact was so severe that the front portions of both vehicles were completely crushed. Fire and Rescue services had to cut open the vehicles to rescue the tanker driver and a woman passenger. The bus driver reportedly fled the scene but was later found seeking treatment at a hospital. All injured individuals are currently receiving medical care.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.