പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി പത്തുപേർക്കെതിരെ നൽകിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ, കേസിന് പിന്നിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. കേവലം പ്രണയനൈരാശ്യം കൊണ്ട് മാത്രം പെൺകുട്ടി പത്തുപേർക്കെതിരെ ഇത്തരമൊരു ഗുരുതരമായ വ്യാജമൊഴി നൽകുമോ എന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും ശക്തമായ സംശയമുണ്ട്.(Pathanamthitta fake POCSO case Police Launch Deep Probe Custodial Torture Investigated)
പെൺകുട്ടിയുടെ മൊഴി വ്യാജമാണെന്ന് വ്യക്തമായതോടെ കേസ് അവസാനിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവി നേരിട്ട് ഇടപെട്ടതോടെയാണ് അന്വേഷണം വീണ്ടും ഊർജിതമാക്കിയത്. പോക്സോ കേസായതിനാൽ പെൺകുട്ടിയെ വിദഗ്ദ്ധ കൗൺസിലിംഗിന് വിധേയമാക്കാനും, കൃത്യമായ അന്വേഷണത്തിലൂടെ സത്യം കണ്ടെത്തിയ ശേഷം മാത്രം കോടതിയിൽ റഫർ ചാർജ് സമർപ്പിച്ചാൽ മതിയെന്നുമാണ് നിലവിലെ നിർദ്ദേശം.
അതേസമയം, ഈ വ്യാജ പീഡന പരാതിയുടെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിലും പ്രത്യേക അന്വേഷണം നടത്തും. തനിക്ക് നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരമർദ്ദനത്തിൽ യുവാവ് ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു.
Story Summary
Following the revelation that a 13-year-old girl’s POCSO complaint against 10 people in Pathanamthitta was fabricated, the police have launched a detailed probe into the underlying mystery. Concurrently, a special investigation has been ordered by the District Police Chief following a complaint to the Home Minister by a youth who was allegedly brutally assaulted in custody based on this fake charge.

