കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കറിന് സി.പി.എം വലിയ രീതിയിൽ സ്വീകരണം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി പാറക്കൽ അബ്ദുള്ള എം.എൽ.എ രംഗത്ത്. നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ വർഗ്ഗീയമായി കത്തിക്കാൻ നോക്കിയവർക്കാണ് സിപിഎം പാർട്ടി സ്വീകരണമൊരുക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Parakkal Abdulla MLA Slams CPM For Giving Reception To Vadakara Kafir Case Accused)
സ്വീകരണത്തിന്റെ വീഡിയോ റീൽസ് പങ്കുവെച്ചുകൊണ്ടായിരുന്നു എംഎൽഎയുടെ കടുത്ത പ്രതികരണം. കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ചവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും അത് വിവിധയിടങ്ങളിൽ പ്രചരിപ്പിച്ചവരെയും വെറുതെ വിടാൻ തങ്ങൾ തീരുമാനിച്ചിട്ടില്ലെന്ന് പാറക്കൽ അബ്ദുള്ള വ്യക്തമാക്കി. ഒരു കൂട്ടർ ഈ നാടിന്റെ ആത്മാഭിമാനത്തിന് മുകളിൽ കാലെടുത്ത് വെക്കുമ്പോൾ കയ്യും കെട്ടി നോക്കിനിൽക്കാൻ തങ്ങൾ സി.പി.എം ഭക്തരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല എന്ന ഓർമ്മപ്പെടുത്തലോടെ, ഈ കേസിൽ പൂർണ്ണമായ നീതി ഉറപ്പാക്കുന്നത് വരെ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ‘നോ കോംപ്രമൈസ്’ എന്നും പാറക്കൽ അബ്ദുള്ള വ്യക്തമാക്കി.
Story Summary
Parakkal Abdulla MLA launched a fierce attack on CPM for organizing a reception for Jithin Bhaskar, the accused in the Vadakara ‘Kafir’ screenshot case who was released on bail. Abdullha stated that they would not let those who tried to incite communal tension for a few votes walk free, asserting there would be “no compromise” until justice is served.

