മലപ്പുറം: മങ്കട വെള്ളില കുരങ്ങൻചോല വ്യൂപോയിന്റിൽ ഇടിമിന്നലേറ്റ് മരിച്ച നാല് വിദ്യാർത്ഥികളുടെ ഖബറടക്കം ഇന്ന് നടക്കും. റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മിന്നലിൽ ദാരുണമായി മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് വിദ്യാർത്ഥികൾ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്.(Malappuram Lightning Tragedy, Four Students Die In Lightning Strike At Mankada Viewpoint)
രാവിലെ ഏഴ് മണിയോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. തുടർന്ന് മൃതദേഹങ്ങൾ കോഴിക്കോട്ടുപറമ്പ് ടസ്‌കർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും. ശേഷം മലയിൽ റഹ്മാനിയ ജുമാമസ്ജിദിൽ വെച്ച് ഖബറടക്കം നടക്കും.
പന്തല്ലൂരിലെ പ്രശസ്തമായ കുരങ്ങൻചോല വ്യൂപോയിന്റിൽ വൈകുന്നേരം കാഴ്ചകൾ കാണാൻ എത്തിയതായിരുന്നു വിദ്യാർത്ഥികൾ. നാട്ടുകാർ ഉൾപ്പെടെ നിരവധിപ്പേർ സ്ഥിരമായി സന്ദർശിക്കാറുള്ള ഈ സ്ഥലത്ത്, പാറപ്പുറത്തിരുന്ന് വിശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇടിമിന്നലേൽക്കുന്നത്. വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പ്രദേശവാസികളെയും ബന്ധുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ സംഭവമാണിത്.
Story Summary
Four students tragically lost their lives after being struck by lightning while visiting the Kurunganchola viewpoint in Mankada, Malappuram. The funeral rites for the victims will take place today following a public viewing, while three other injured students continue to receive medical treatment.

