HomeKeralaകേരള സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടന: സർക്കാരിന്റെ ആറ് നോമിനികളെ ഉൾപ്പെടുത്തി വി.സി...

കേരള സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടന: സർക്കാരിന്റെ ആറ് നോമിനികളെ ഉൾപ്പെടുത്തി വി.സി ഉത്തരവിറക്കി | Kerala University Syndicate Reorganization

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവിറങ്ങി. യു.ഡി.എഫ് സർക്കാരിന്റെ ആറ് നോമിനികളെ സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ മുൻ സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്ന ഡോ. ഷിജു ഖാൻ, അഡ്വ. മുരളീധരൻ പിള്ള എന്നിവരടക്കം ആറുപേർ പുറത്തായി. (Kerala University Syndicate Reorganization)

സർവകലാശാലയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കായി നിരവധി പ്രമുഖരെയാണ് പുതിയ സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സർക്കാർ കാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വിദ്യാഭ്യാസ വിദഗ്ധൻ ആർ.എസ്. ശശികുമാർ പുതിയ സിൻഡിക്കേറ്റിൽ ഇടംപിടിച്ചു. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് മർദ്ദനമേറ്റ അഡ്വ. അജയ് ജുവൽ കുരിയാക്കോസിനെയും സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ഡോ. പി.സി. ബാബു, ഡോ. നൗഷാദ് വി. എന്നിവരും സിൻഡിക്കേറ്റ് അംഗങ്ങളായി ചുമതലയേൽക്കും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ ഡോ. എസ്. പ്രേമയെയും, ഐ.ടി മേഖലയിലെ വിദഗ്ധനായി പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള കെ. അനിൽ കുമാറിനെയും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് ഈ പുനഃസംഘടന വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary: The Kerala University syndicate has been officially reorganized, with Vice-Chancellor Dr. Mohanan Kunnummal issuing an order incorporating six government nominees. This move marks the end of a prolonged period of uncertainty regarding the syndicate’s composition and is expected to streamline the university’s administrative and academic decision-making processes. The newly constituted syndicate is now positioned to resume its crucial role in the governance of the university.

Clickable Info Box