തിരുവനന്തപുരം: രാജ്യത്ത് തരംഗമായി മാറുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ മൂവ്മെന്റിനെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി തുടരുമ്പോൾ, ചെറുപ്പക്കാരെ ഇത്തരം കടുത്ത പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്നതിന് ഉത്തരവാദി ആരാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.(KC Venugopal Slams Central Government Over CJP Movement Unemployment Fuel Price Hike)
നിലവിൽ പ്രകടമാകുന്നത് സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന തരത്തിലുള്ള യുവജനരോഷമാണ്. ഇത്തരം ജനകീയ ആശയങ്ങളെയും പ്രതിഷേധങ്ങളെയും പോസിറ്റീവായി കാണാൻ ഭരണകൂടം തയ്യാറാകണം. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത് അല്ലാതെ സിജെപി മൂവ്മെന്റിനെ തകർക്കാനല്ലെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പെട്രോളിന്റെയും ഡീസലിന്റെയും വില പ്രതിദിനം കുതിച്ചുയരുകയാണെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. വരാനിരിക്കുന്ന കാലം അതീവ ദുഷ്കരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധികളെ നേരിടാൻ ഒരു തയ്യാറെടുപ്പുമില്ലാതെ വെറും ആഘോഷങ്ങളിലാണ് രാജ്യത്തെ പ്രധാനമന്ത്രിയെന്ന് അദ്ദേഹം പരിഹസിച്ചു. അദ്ദേഹം ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ്, വേണുഗോപാൽ ആഞ്ഞടിച്ചു.
Story Summary
AICC General Secretary KC Venugopal MP criticized the central government’s attempts to suppress the ‘Cockroach Janata Party’ (CJP) movement, stating that rising unemployment and inflation are driving the youth to protest. He slammed the Prime Minister for focusing on foreign trips and celebrations instead of addressing core issues like skyrocketing fuel prices.

