കൊച്ചി: തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ വിചാരണയ്ക്ക് തൊട്ടുമുമ്പ് കോടതിയിൽ നിന്ന് കാണാതായ നിർണായക തെളിവ് കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച, രക്തം പുരണ്ട തൂവാലയാണ് കണ്ടെത്തിയത്. കേസ് ഡയറിക്കൊപ്പം സൂക്ഷിച്ചിരുന്ന ഈ മുഖ്യതെളിവ് കാണാതായത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.(Fasal murder case, Missing Handkerchief Evidence Found )
തൂവാല എലി കൊണ്ടുപോയതാകാം എന്നായിരുന്നു ആദ്യഘട്ടത്തിൽ അധികൃതരുടെ നിഗമനം. എന്നാൽ കോടതി രേഖകൾ സൂക്ഷിക്കുന്ന മുറിയിൽ നടത്തിയ അതീവ വിപുലമായ പരിശോധനയിലാണ് ഒടുവിൽ ഇത് കണ്ടെത്തിയത്. തെളിവ് കണ്ടെത്തിയ വിവരം കോടതിയെ അറിയിച്ചു.
അതേസമയം, തൂവാല സൂക്ഷിച്ചിരുന്ന സീൽ ചെയ്ത കവർ മുറിച്ച നിലയിലാണ് കണ്ടെത്തിയത് എന്നത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. മനഃപൂർവ്വം ഇത് മാറ്റിയതാണോ എന്നറിയാൻ വിശദമായ അന്വേഷണം നടത്തും. വരും ദിവസങ്ങളിൽ ഇതിൽ കൂടുതൽ വ്യക്തത വരും. ഓഗസ്റ്റ് നാലിനാണ് കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നത്.
Story Summary
The blood-stained handkerchief, a crucial piece of evidence in the Thalassery Muhammad Fasal murder case, has been recovered from the Ernakulam CJM Court after going missing before the trial. Although earlier suspected to be destroyed by rats, the cover containing the evidence was found torn, raising suspicions of sabotage to help the accused. A detailed probe and forensic verification will be conducted.

