തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടർക്കെതിരെ പ്രതിഷേധം കടുക്കുന്നു. സംഭവം വിവാദമായതോടെ വിശദമായ പരിശോധനയ്ക്ക് ഡിജിപി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഫയലുകൾ പരിശോധിക്കുന്നതിനായി മ്യൂസിയം എസ്എച്ച്ഒ ഇന്ന് ഡിജിപിയുടെ കൊച്ചിയിലെ ഓഫീസിലെത്തി.(ED official assault case prosecutor removed after representing accused)
ഡിജിപി കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കും. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ ഇഡി ഹൈക്കോടതിയിൽ അപ്പീൽ നൽകും. നേരത്തെ സെഷൻസ് കോടതിയെ സമീപിക്കാനായിരുന്നു ഇഡിയുടെ തീരുമാനമെങ്കിലും തീരുമാനം മാറ്റുകയായിരുന്നു.
അതേസമയം, പ്രോസിക്യൂട്ടർ ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ കമ്മീഷണർ തന്നെ ഡിജിപിയോട് ആവശ്യമുന്നയിച്ചിരുന്നു.
Story Summary
The Director General of Prosecution has initiated a file review following a controversy where a prosecutor represented an accused in the ED official assault case. The ED is set to appeal to the High Court tomorrow to cancel the bail of the ninth accused, Harish Kumar, after concerns were raised regarding the prosecutor Geena Kumari’s involvement.

