കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം താഴേത്തട്ടിലുള്ള കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര വിമർശനം. പിണറായി വിജയനെ എം.എൽ.എ സ്ഥാനം രാജിവെപ്പിച്ച് പകരം കെ.കെ. ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ച് നിയമസഭയിലെ പ്രതിപക്ഷ നേതാവാക്കണമെന്ന് സി.പി.എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടു (CPM Area Committee Criticism Pinarayi Vijayan). പി. ജയരാജന് അനുകൂലമായി മുൻപ് പാട്ട് വന്നപ്പോൾ പാർട്ടി തള്ളപ്പറഞ്ഞതുപോലെയായിരുന്നില്ല പിണറായി വിജയന് വേണ്ടി പാട്ടുകൾ ഉണ്ടായപ്പോൾ നേതൃത്വം പുലർത്തിയ മൗനമെന്നും, വ്യക്തിപൂജയെ പ്രോത്സാഹിപ്പിച്ചെന്നും യോഗത്തിൽ വിമർശനമുയർന്നു. പാർട്ടി അണികൾക്ക് ആവേശം നൽകാൻ പി. ജയരാജനെ സി.പി.എമ്മിന്റെ പ്രധാന നേതൃനിരയിലേക്ക് തിരികെ ഉയർത്തിക്കൊണ്ടുവരണമെന്നും യോഗത്തിൽ ശക്തമായ ആവശ്യമുയർന്നു.
മുൻ മന്ത്രി വി.എൻ. വാസവൻ സാധാരണക്കാരിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും ഒഴിഞ്ഞുമാറി മുതലാളിമാരുമായും സമുദായ നേതാക്കളുമായും മാത്രമാണ് ബന്ധം പുലർത്തിയതെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.ബി അംഗം എ. വിജയരാഘവൻ എന്നിവർക്കെതിരെയും യോഗത്തിൽ കടുത്ത അതൃപ്തിയാണ് ഉയർന്നുവന്നത്. പാർട്ടി ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഇനി സമരം ചെയ്യാനും പൊലീസിന്റെ തല്ലുകൊള്ളാനും പാർട്ടിയിലേക്ക് യുവജനങ്ങളെ കിട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത യുവജന നേതാക്കൾ മുന്നറിയിപ്പ് നൽകി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വിമർശനം കടുത്തപ്പോൾ അദ്ദേഹം ഇടപെടാൻ ശ്രമിച്ചെങ്കിലും, പറയാനുള്ളത് ഇനിയും തുറന്നു പറയുമെന്നും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളാണ് ഈ കനത്ത തോൽവിക്ക് കാരണമായതെന്നും ഏരിയ കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ ശക്തമായി തിരിച്ചടിച്ചു.
Summary: Intense internal criticism erupted against the top leadership during the CPM Thalayolaparambu Area Committee meeting following the recent election defeat in Kerala. Members demanded that Pinarayi Vijayan resign his MLA seat to fields K.K. Shailaja to become the Opposition Leader, while also calling for the reinstatement of P. Jayarajan to the core leadership. The meeting sharply criticized former Minister V.N. Vasavan for alienating common people and warned that the party would lose youth support if it fails to address these grassroots organizational issues.

