Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaപാചകവാതക വിലവർധന ക്രൂരം; കേന്ദ്ര നയം തിരുത്തണം: മുഖ്യമന്ത്രി | LPG...

പാചകവാതക വിലവർധന ക്രൂരം; കേന്ദ്ര നയം തിരുത്തണം: മുഖ്യമന്ത്രി | LPG Price Hike May 2026 Kerala

🎙️ Latest Podcast

തിരുവനന്തപുരം: രാജ്യത്തെ പാചകവാതക വിലയിലുണ്ടായ അമിതമായ വർധനവിനെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (LPG Price Hike May 2026 Kerala ). വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചത് ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വാണിജ്യ സിലിണ്ടർ വില 3,000 രൂപയ്ക്ക് മുകളിലെത്തിയത് ചെറുകിട വ്യപാരികളെ കടുത്ത പ്രതിസന്ധിയിലാക്കും. ഇത് സാധാരണക്കാരുടെ ഭക്ഷണച്ചെലവ് വർധിക്കാൻ കാരണമാകും. കുടിയേറ്റ തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അഞ്ച് കിലോ സിലിണ്ടറിന് 251.50 രൂപ വർധിപ്പിച്ചത് വലിയ ദ്രോഹമാണ്.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ഉടനെയാണ് ജനങ്ങളുടെ മേൽ ഈ അധികഭാരം അടിച്ചേൽപ്പിച്ചത്.പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം നിലവിൽ തന്നെ പ്രതിസന്ധിയിലായ ഹോട്ടൽ വ്യവസായത്തിന് ഈ വിലവർധനവ് താങ്ങാനാവില്ല. പല സ്ഥാപനങ്ങളും പൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.കോർപ്പറേറ്റ് ലാഭം മാത്രം ലക്ഷ്യമിട്ടുള്ള കേന്ദ്ര നയം തിരുത്തണമെന്നും വർധിപ്പിച്ച തുക ഉടൻ പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Story Summary: Chief Minister Pinarayi Vijayan has strongly condemned the recent hike in LPG prices, calling it the most severe in history. He stated that raising the price of commercial cylinders by nearly ₹993 (crossing ₹3,000) and 5kg cylinders by ₹251.50 will ruin the hotel-restaurant sector and hit migrant workers hard. He criticized the Centre for imposing this burden right after the assembly elections and urged an immediate rollback of the price hike.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.