ആലപ്പുഴ: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പിതാവിനെ സഹായിക്കാൻ എൽ.ഇ.ഡി (LED) ബൾബ് നിർമ്മാണം നടത്തി മാതൃകയായ കൊച്ചുമിടുക്കികൾക്കും കുടുംബത്തിനും സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോചെ (Boche boby chemmannur charity). മണ്ണഞ്ചേരി പൊന്നാട് സ്വദേശിയായ ഗവേഷും മൂന്നാം ക്ലാസുകാരി ശരണ്യയും ചേച്ചി ഗൗരിയും അടങ്ങുന്ന കുടുംബത്തിന്റെ സ്വന്തം വീടെന്ന സ്വപ്നമാണ് ബോചെ യാഥാർത്ഥ്യമാക്കിയത്.
ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ നിസ്സഹായാവസ്ഥയിലായിരുന്ന ഈ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ അറിഞ്ഞ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് മുഖേന 17 ലക്ഷം രൂപ നൽകി ബാങ്ക് കടബാധ്യത പൂർണ്ണമായും തീർത്തു കൊടുക്കുകയായിരുന്നു. കെ.സി. വേണുഗോപാൽ എം.പി നടത്തിയ ഇടപെടലുകളെ തുടർന്ന് ബാങ്ക് നടപടികൾ പൂർത്തിയാക്കി വായ്പ എഴുതിത്തള്ളുകയും വീടിന്റെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കുകയുമായിരുന്നു.
പിതാവിന്റെ ചികിത്സയ്ക്കും കുടുംബ ചെലവുകൾക്കുമായി സ്കൂൾ സമയത്തിന് ശേഷം ഗൗരിയും ശരണ്യയും ബൾബുകൾ നിർമ്മിച്ച് വിൽപ്പന നടത്തിവന്നത് വാർത്തകളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ നേരിട്ടെത്തിയ ബോചെ, ഈ കുട്ടികളുടെ അധ്വാനവും നിശ്ചയദാർഢ്യവും ലോകത്തിന് തന്നെ വലിയ മാതൃകയാണെന്ന് പ്രശംസിച്ചു. കുട്ടികളുടെ ഭാവി പഠനത്തിനും ആവശ്യമായ തുടർസഹായങ്ങൾ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Story Summary: Industrialist Boche (Bobbit Chemmannur) helped a struggling family in Mannancherry, Alappuzha, by paying off their Rs 17 lakh bank debt through his charitable trust. The story of young schoolgirls Sharanya and Gouri making and selling LED bulbs to support their injured father Gavesh had previously drawn widespread attention.


