പാലക്കാട്: രേഖകളില്ലാതെ ട്രെയിൻ മാർഗ്ഗം കേരളത്തിലെത്തിച്ച 21 കുട്ടികളെ ബിഹാറിലേക്ക് തന്നെ തിരിച്ചയച്ചു. ഇവരെ കോഴിക്കോട്ടെ ഒരു മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതായിരുന്നു. (21 children who arrived in Palakkad without documents sent back to Bihar)
എന്നാൽ കുട്ടികളെ ഈ സ്ഥാപനത്തിന് നിയമപരമായ അംഗീകാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ജനുവരി 10-നാണ് ബിഹാർ കിഷൻഗഞ്ച് സ്വദേശികളായ രണ്ട് പേർക്കൊപ്പം 21 കുട്ടികളെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് തടഞ്ഞത്.
കുട്ടികളുടെ പക്കൽ ആവശ്യമായ തിരിച്ചറിയൽ രേഖകളോ കൃത്യമായ യാത്രാ രേഖകളോ ഉണ്ടായിരുന്നില്ല. പ്രാഥമിക ഘട്ടത്തിൽ ഇത് മനുഷ്യക്കടത്താണോ എന്ന് പോലീസ് സംശയിച്ചിരുന്നു. പ്രസ്തുത സ്ഥാപനത്തിന് ജെ ജെ ആക്ട് പ്രകാരം അംഗീകാരമില്ലെന്ന് കണ്ടെത്തി.



