HomeKerala Assembly Election 2026ലീഗ് പട്ടികയ്ക്ക് പിന്നാലെ തർക്കം രൂക്ഷം; 'സീറ്റ് കച്ചവടം' ആരോപിച്ച് നേതാക്കൾ,...

ലീഗ് പട്ടികയ്ക്ക് പിന്നാലെ തർക്കം രൂക്ഷം; ‘സീറ്റ് കച്ചവടം’ ആരോപിച്ച് നേതാക്കൾ, അണികളിൽ പ്രതിഷേധം | Muslim League internal crisis 2026

മലപ്പുറം/കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ അഭൂതപൂർവ്വമായ പൊട്ടിത്തെറി (Muslim League internal crisis 2026). പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ച പട്ടികയ്ക്കെതിരെ മുതിർന്ന നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബീന റഷീദും പരസ്യമായി രംഗത്തെത്തിയത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. ചരിത്രത്തിലില്ലാത്ത വിധം പാണക്കാട് തങ്ങളുടെ തീരുമാനത്തിനെതിരെ പ്രതിഷേധ സ്വരങ്ങൾ ഉയരുന്നത് അണികൾക്കിടയിലും വലിയ അമ്പരപ്പിന് കാരണമായിട്ടുണ്ട്.

പ്രധാന വിവാദങ്ങളും സ്ഥാനാർത്ഥി മാറ്റങ്ങളും

തോൽവി ഭയന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്നും സുരക്ഷിത മണ്ഡലമായ മലപ്പുറത്തേക്ക് മാറിയപ്പോൾ, കണ്ണൂരിൽ നിന്നുള്ള കെ.എം. ഷാജിയെ വേങ്ങരയിൽ പ്രതിഷ്ഠിച്ചു എന്നാണ് ചില കോണുകളിൽ നിന്നും ഉയരുന്ന വിമർശനം. കാസർകോട് ഷാജിക്കെതിരെ ഉയർന്ന കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് ഈ മാറ്റമെന്നും ആരോപണമുണ്ട്.

അതേസമയം , മൂന്ന് ടേം പൂർത്തിയാക്കിയ മലപ്പുറം എം.എൽ.എ പി. ഉബൈദുള്ളയെ ഒഴിവാക്കിയപ്പോൾ, ഏറനാട്ടിൽ പി.കെ. ബഷീറിന് നാലാം തവണയും അവസരം നൽകിയത് വലിയ തർക്കത്തിന് വഴിവെച്ചു. വള്ളിക്കുന്നിൽ പി. അബ്ദുൾ ഹമീദിനെ തഴഞ്ഞതിനെതിരെയും അണികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്.

ഒതുക്കപ്പെട്ടവർ

സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് സീറ്റ് നൽകാതെ തിരൂരങ്ങാടിയിൽ ചന്ദ്രിക പത്രത്തിലെ വിവാദങ്ങളിൽ ആരോപണ വിധേയനായ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയിൽ അവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. എം.കെ. മുനീറിനെ വെട്ടി കോഴിക്കോട് സൗത്തിൽ യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ ഇറക്കിയതാണ് കോഴിക്കോട്ടെ പ്രധാന വിവാദം. സി.എച്ച്. മുഹമ്മദ് കോയയുടെ മകനെ അവഗണിച്ച നേതൃത്വത്തിന്റെ നീക്കത്തിൽ കടുത്ത അമർഷമുണ്ട്. നൂർബീന റഷീദ്, ടി.ടി. ഇസ്മയിൽ എന്നിവരെ പരിഗണിക്കാതെ മണ്ഡലത്തിന് അപരിചിതനായ ഒരാളെ കെട്ടിയിറക്കിയത് പരാജയത്തിന് കാരണമാകുമെന്ന് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.

പാണക്കാട് തങ്ങൾ പറയുന്നതിന് അപ്പുറം ഒരു വാക്ക് ഇല്ലാതിരുന്ന ലീഗിൽ ഇപ്പോൾ തിരുത്തൽ വാദങ്ങൾ ഉയരുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വെല്ലുവിളിയാകും.

Story Summary:
The announcement of the Muslim League candidate list has triggered unprecedented internal strife. Senior leaders like Abdurahman Randathani and Noorbina Rasheed publicly criticized Panakkad Sadiq Ali Thangal’s decisions. Key issues include P.K. Kunhalikutty shifting to Malappuram, K.M. Shaji being moved to Vengara amidst protests, and the exclusion of established leaders like P. Ubaidulla and P.M.A. Salam. The decision to field “outsider” Faisal Babu in Kozhikode South, replacing M.K. Muneer, has also sparked a rebellion among party ranks.

WhatsApp Channel Banner

Latest updates

കൊച്ചിയിൽ സർക്കാർ ആശുപത്രിയിൽ തെരുവ് നായ ആക്രമണം: മകനെ...

കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രോഗിയായ മകനെ കാണാനെത്തിയ മുണ്ടംവേലി സ്വദേശി ലീനയ്ക്കാണ് നായയുടെ കടിയേറ്റത്.(Stray Dog Attack At Karuvelipady Maharajas Government Hospital...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്, വേണ്ടത് സമാധാനം’; വിദ്യാർത്ഥി പ്രക്ഷോഭത്തിന്...

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ മലയാളനടൻ കുഞ്ചാക്കോ ബോബൻ. സമാധാനമാണ് രാജ്യത്തിന് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

നീറ്റ് വിഷയത്തിലടക്കം ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജിജു: ധർമേന്ദ്ര...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധവും ബഹളവും ശക്തമാകുന്നു. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും തടസ്സപ്പെട്ടു. അതിനിടെ വനിതാ എം.പിമാർക്കെതിരെ മോശം പരാമർശം നടത്തിയെന്ന ആരോപണത്തിൽ തൃണമൂൽ...

“ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു”; ഡൽഹി പൊലീസ് നടപടിക്കെതിരെ കേന്ദ്രസർക്കാരിനെതിരെ...

ഡൽഹിയിൽ നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ (Shashi Tharoor Slams Centre). രാജ്യത്ത് ജനാധിപത്യം...

DON'T MISS

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...