HomeIran Israel Conflict'അവിവേകപൂർണ്ണമായ ഭീഷണികൾ സൈനിക നീക്കത്തെ ബാധിക്കില്ല, വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യ...

‘അവിവേകപൂർണ്ണമായ ഭീഷണികൾ സൈനിക നീക്കത്തെ ബാധിക്കില്ല, വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യ ചങ്ങല തീർക്കണം’: ട്രംപിൻ്റെ ഭീഷണിക്ക് ഇറാൻ്റെ മറുപടി | Trump

ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ “അവിവേകപൂർണ്ണമായ ഭീഷണി” കണ്ട് ഇറാൻ പിന്മാറില്ലെന്നും ഇത്തരം “അടിസ്ഥാനരഹിതമായ വാചകക്കസർത്ത്” യുഎസ്-ഇസ്രായേൽ സേനകൾക്കെതിരായ സൈനിക നീക്കത്തെ ബാധിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(Reckless threats will not affect offensive Ops, Iran’s response to Trump)

രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന്, ജനങ്ങളോട് ഒന്നിച്ച് അണിനിരക്കാൻ ആഹ്വാനം ചെയ്ത് ഇറാൻ സർക്കാർ. ഏപ്രിൽ 7-ന് യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ള പൗരന്മാർ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യച്ചങ്ങല’ തീർക്കണമെന്നാണ് നിർദ്ദേശം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം.

പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ യുവജന-കായിക വകുപ്പ് ഉപമന്ത്രി അലിറേസ റഹീമി എക്സിൽ കുറിച്ചത് പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് വിളിച്ചുപറയാൻ നമ്മൾ കൈകോർത്ത് നിൽക്കും എന്നാണ്. ഉജ്ജ്വലമായ ഭാവിക്ക് വേണ്ടിയുള്ള ഇറാന്റെ യുവജന മനുഷ്യച്ചങ്ങല എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം, അധിനിവേശക്കാർക്കെതിരായ സായുധ സേനയുടെ നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ 6-ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ തികച്ചും പ്രകോപനപരമായ ഭാഷയിലാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാന്റെ വൈദ്യുതി നിലയങ്ങൾക്കും പാലങ്ങൾക്കും നേരെ ഏകോപിത ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. “ചൊവ്വാഴ്ച ഇറാനിൽ ‘പവർ പ്ലാന്റ് ഡേ’യും ‘ബ്രിഡ്ജ് ഡേ’യും ആയിരിക്കും. അതിന് തുല്യമായി മറ്റൊന്നും ഉണ്ടാവില്ല!!! ഭ്രാന്തന്മാരേ, ആ ഹോർമുസ് കടലിടുക്ക് തുറക്കൂ, ഇല്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും – കാത്തിരുന്ന് കാണൂ! അല്ലാഹുവിന് സ്തുതി. പ്രസിഡന്റ് ഡൊണാൾഡ് ജെ ട്രംപ്,” ട്രംപ് കുറിച്ചു.

പിന്നീട് മറ്റൊരു പോസ്റ്റിൽ “ചൊവ്വാഴ്ച രാത്രി 8 മണി” എന്ന് അദ്ദേഹം സമയപരിധി നിശ്ചയിക്കുകയും ചെയ്തു. അതേസമയം, ഇറാനും വാഷിംഗ്ടണും തമ്മിൽ കരാറിലെത്താനുള്ള സൂചനകൾ കണ്ടാൽ ആക്രമണ പദ്ധതി ട്രംപ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന് ഉത്തരവിടാനുള്ള അധികാരം ട്രംപിന് മാത്രമാണെങ്കിലും, നിലവിലെ സാഹചര്യം വിലയിരുത്തി അദ്ദേഹം തീരുമാനത്തിൽ മാറ്റം വരുത്തിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

തുടർച്ചയായ സൈനിക പരാജയങ്ങളിൽ നിന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരം ഭീഷണികൾ ഉണ്ടാകുന്നതെന്ന് ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് പറഞ്ഞു. പശ്ചിമേഷ്യയിൽ അമേരിക്ക നേരിട്ട അപമാനം മായ്ച്ചു കളയാൻ ഇത്തരം പ്രസ്താവനകൾക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ കണ്ടെയ്നർ കപ്പലായ ‘SDN 7’-ന് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ക്രൂയിസ് മിസൈൽ തൊടുത്തു. ആക്രമണത്തിൽ കപ്പൽ തകരുകയും വലിയ തീപിടുത്തമുണ്ടാവുകയും ചെയ്തു. അമേരിക്കയുടെ ‘LHA-7’ എന്ന യുദ്ധക്കപ്പലിന് നേരെയും ശക്തമായ ആക്രമണമുണ്ടായി. ഇതോടെ കപ്പലിന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഉൾഭാഗത്തേക്ക് പിന്മാറേണ്ടി വന്നുവെന്നും ഇറാൻ പറയുന്നു.

ടെൽ അവീവ്, ഹൈഫ, ബീർ ഷെവ എന്നിവിടങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും പെറ്റാ ടിക്കയിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിലും ഐആർജിസി ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തി. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’-ന്റെ രണ്ടാം ഘട്ടത്തിൽ കുവൈറ്റിലെ യുഎസ് ‘അൽ-അദൈരി’ ബേസിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി ഹെലികോപ്റ്റർ ശേഖരവും സൈനിക താമസസൗകര്യങ്ങളും തകർത്തു. ബാഗ്ദാദിലെ യുഎസ് ‘വിക്ടോറിയ’ ബേസിലെ കമാൻഡ് സെന്ററുകളും ലക്ഷ്യമിട്ടു.

ഇറാനെ ഒരു രാത്രികൊണ്ട് “ഇല്ലാതാക്കാൻ” കഴിയുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുമ്പായി ഹോർമുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാൻ കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കുമെന്നും രാജ്യം “ശിലായുഗത്തിലേക്ക്” മാറുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

“ഇതൊരു നിർണ്ണായക കാലഘട്ടമാണ്. യുദ്ധം അവസാനിപ്പിക്കാൻ അവർക്ക് ആവശ്യമായ സമയം നൽകിയിട്ടുണ്ട്. അവർ ചോദിച്ച ഏഴ് ദിവസത്തിന് പകരം പത്ത് ദിവസം നൽകി. നാളെ എട്ട് മണി വരെ അവർക്ക് സമയമുണ്ട്. അതിനുശേഷം എന്ത് സംഭവിക്കുമെന്ന് കാണാം,” എന്നായിരുന്നു വൈറ്റ് ഹൗസിൽ ട്രംപ് പറഞ്ഞത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ ഈ കടുത്ത മുന്നറിയിപ്പ്.

WhatsApp Channel Banner

Latest updates

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള...

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ അനുമതി നൽകാനുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ...

വിദ്യാർത്ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്; പ്രതിപക്ഷം സെലക്ടീവായി വിമർശിക്കുന്നുവെന്ന് ജെ.പി....

ന്യുഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ...

ഹോർമുസ് കടലിടുക്കിലെ ഓരോ ആക്രമണത്തിനും പകരംവീട്ടും, ഇറാനിലെ പാലങ്ങളും...

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി ഇറാനിലെ പാലങ്ങളും ഊർജ്ജനിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald trump iran threat). സ്വന്തം...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം: 120...

തിരുവനന്തപുരം: മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി (Malabar plus one seat crisis). മുന്നണി പ്രകടനപത്രികയിലൂടെ...

സി.ജെ.പി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജോജു ജോർജ്; പിന്തുണച്ച ടൊവിനോ...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (Joju george cjp protest support) പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ജോജു...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...