മയാമി: ആവേശകരമായ മത്സരത്തിൽ ഹെയ്‌തിയെ 4-2 എന്ന സ്‌കോറിന് തോൽപ്പിച്ച് മൊറോക്കോ ലോകകപ്പ് പ്രീക്വാർട്ടറിലേക്ക്. മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഗ്രൂപ്പിൽ ബ്രസീലിന് പിന്നിൽ രണ്ടാമതായാണ് മൊറോക്കോ ഫിനിഷ് ചെയ്തത്. ഗ്രൂപ്പിൽ ബ്രസീലും മൊറോക്കോയും 7 പോയിന്റ് വീതം പങ്കിട്ടെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീൽ ഒന്നാമതെത്തി. ജപ്പാൻ, നെതർലാൻഡ്‌സ്, സ്വീഡൻ എന്നിവരിലൊരാളായിരിക്കും പ്രീക്വാർട്ടറിൽ മൊറോക്കോയുടെ എതിരാളികൾ.(Morocco Beats Haiti 4-2 To Advance Into World Cup Knockout Stage)
മത്സരത്തിലുടനീളം അപ്രതീക്ഷിത നീക്കങ്ങളുമായി ഹെയ്‌തി മൊറോക്കോയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. പത്താം മിനിറ്റിൽത്തന്നെ ലെന്നി ജോസഫിലൂടെ ഹെയ്‌തി ലീഡ് എടുത്തു. എന്നാൽ ആദ്യ പകുതിയുടെ അവസാനത്തോടെ ക്യാപ്റ്റൻ അഷ്റഫ് ഹക്കിമിയിലൂടെ മൊറോക്കോ തിരിച്ചടിച്ചു. തൊട്ടുപിന്നാലെ വിൽസൺ ഇസിഡോറിലൂടെ ഹെയ്‌തി വീണ്ടും ലീഡ് നേടിയെങ്കിലും, ഇസ്മായിൽ സായിബാരിയിലൂടെ മൊറോക്കോ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ മൊറോക്കോയുടെ ആധിപത്യമാണ് കണ്ടത്. 78-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സൗഫിയാൻ റഹിമി മൊറോക്കോയെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ ഗെസിം യാസിൻ കൂടെ ലക്ഷ്യം കണ്ടതോടെ മൊറോക്കോയുടെ വിജയം പൂർത്തിയായി. പന്ത് ഔട്ട്‌ലൈൻ കടന്നോ എന്ന കാര്യത്തിൽ വാർ (VAR) പരിശോധനയ്ക്ക് ശേഷമാണ് അവസാന ഗോൾ അനുവദിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹെയ്‌തി ടൂർണമെന്റിൽ നിന്ന് തലയുയർത്തി മടങ്ങുന്നത്.
Story Summary
Morocco secured their spot in the World Cup knockout stage with a thrilling 4-2 win over Haiti, finishing second in Group C on goal difference behind Brazil. Despite being eliminated, Haiti put up a spirited fight, leading twice during the match before eventually succumbing to Morocco’s relentless pressure in the second half.

