ലോസ് ഏഞ്ചലസ് : ഫിഫ ലോകകപ്പ് 2026-ൽ ഇറാൻ ടീം കടുത്ത അവഗണന നേരിടുന്നുവെന്ന് ടീം പരിശീലകൻ അമീർ ഗാലനോയി. ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരായ ഉദ്ഘാടന മത്സരത്തിന് ശേഷം ടീമിനോട് ഉടൻ മെക്സിക്കോയിലേക്ക് മടങ്ങാൻ അധികൃതർ ആവശ്യപ്പെട്ടതാണ് ഗാലനോയിയെ ചൊടിപ്പിച്ചത്. ലോകകപ്പിന്റെ സഹ-ആതിഥേയരായ അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ടീം ടൂർണമെന്റിനെത്തിയത്.(Iran football team, Iran coach Amir Ghalenoei claims team is most oppressed at FIFA World Cup 2026)
മത്സരശേഷം വിശ്രമിക്കാൻ ചൊവ്വാഴ്ച ഉച്ചവരെ അമേരിക്കയിൽ തങ്ങാൻ അനുവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, അവസാന നിമിഷം അനുമതി റദ്ദാക്കുകയായിരുന്നു. ഇത് കളിക്കാരുടെ ശാരീരിക വീണ്ടെടുപ്പിനെ സാരമായി ബാധിക്കുമെന്ന് പരിശീലകൻ വ്യക്തമാക്കി.
ടീമിലെ സപ്പോർട്ട് സ്റ്റാഫുകൾക്ക് വിസ നിഷേധിക്കുകയും കളിക്കാർക്ക് അവസാന നിമിഷം മാത്രം യാത്രാ രേഖകൾ നൽകുകയും ചെയ്തതായി ടീം അധികൃതർ ആരോപിക്കുന്നു. ഇതിനെത്തുടർന്ന് അരിസോണയിലെ ടക്സണിൽ നിശ്ചയിച്ചിരുന്ന പരിശീലന ക്യാമ്പ് മെക്സിക്കോയിലെ തിജുവാനയിലേക്ക് മാറ്റാൻ ഇറാൻ നിർബന്ധിതരായി. സാഹചര്യം ഒരു ‘ദുരന്തം’ ആണെന്ന് ഇറാൻ താരം മെഹ്ദി തരേമി പ്രതികരിച്ചു. ടീമിന് ലഭിക്കേണ്ട പിന്തുണ ലഭിക്കുന്നില്ലെന്നും ഫിഫ കൂടുതൽ ഇടപെടണമെന്നും തരേമി ആവശ്യപ്പെട്ടു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ടീമിന്റെ ഡ്രസ്സിംഗ് റൂമിലെത്തി കാര്യങ്ങൾ ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
Story Summary
Iran’s football team coach Amir Ghalenoei has described his squad as the “most oppressed” at the 2026 FIFA World Cup, citing severe logistical issues and travel restrictions imposed on them by US authorities. Despite a recent peace agreement between Iran and the US, the team has faced repeated visa complications and abrupt demands to leave the country, leading players to label the situation a “disaster.”

