കൊച്ചി: പ്രസവം സ്ത്രീകൾ ആസ്വദിച്ചിരുന്ന ഒന്നാണെന്ന അഖിൽ മാരാറുടെ പ്രസ്താവനയ്ക്കെതിരെ നടി ഭാഗ്യലക്ഷ്മി രംഗത്ത് (Bhagyalakshmi vs Akhil Marar). ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഖിലിന്റെ നിലപാടുകളെ ഭാഗ്യലക്ഷ്മി നിശിതമായി വിമർശിച്ചത്.
പ്രസവം സ്ത്രീകൾ എൻജോയ് ചെയ്തിരുന്ന ഒന്നാണെന്ന് പറയാൻ അഖിലിന് എങ്ങനെ സാധിക്കുന്നു എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. പ്രസവസമയത്തെ ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് അഖിൽ വീട്ടിലുള്ള സ്ത്രീകളോടെങ്കിലും ചോദിച്ചു മനസ്സിലാക്കണമായിരുന്നു.
ബിഗ് ബോസ് വിജയി ആയതുകൊണ്ട് എന്തും പറയാമെന്ന അഹങ്കാരമാണ് അഖിലിനെന്നും, ആ ഷോ ജയിക്കുക എന്നത് അത്ര വലിയ ക്രെഡിറ്റൊന്നുമല്ലെന്നും അവർ പരിഹസിച്ചു. അഖിൽ മാരാർ തൃക്കാക്കരയിൽ വിജയിക്കരുതെന്ന് താൻ ആഗ്രഹിക്കുന്നു. സ്വന്തം വീട്ടിലെ സ്ത്രീകളെപ്പോലും ബഹുമാനിക്കാത്ത, അവരോട് പുച്ഛം കാണിക്കുന്ന ഒരാൾ ജനപ്രതിനിധിയായാൽ സ്ത്രീകൾക്ക് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ഭാര്യയെ അടിക്കാറുണ്ട് എന്നും അവർക്ക് വിവരമില്ല എന്നും അഖിൽ നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അത് ആ സ്ത്രീയുടെ വ്യക്തിപരമായ കാര്യമായിരിക്കാം, എന്നാൽ പ്രസവത്തെക്കുറിച്ച് നടത്തിയ പരാമർശം സമൂഹത്തിലെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്നും വീഡിയോയിൽ പറയുന്നു.
സ്ത്രീകൾ പണ്ട് വളരെ ‘ഈസി’യായി ചെയ്തിരുന്ന ഒന്നായിരുന്നു പ്രസവമെന്നും ആശുപത്രികളാണ് അത് സങ്കീർണ്ണമാക്കിയതെന്നുമുള്ള അഖിൽ മാരാറുടെ വീഡിയോ അടുത്തിടെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ അഖിലിനെതിരെ നിരവധി വനിതാ സംഘടനകളും സോഷ്യൽ മീഡിയയും രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള മറുപടിയായി തനിക്കെതിരെ ‘വിഷജീവികൾ’ ഇറങ്ങിയിരിക്കുകയാണെന്ന് അഖിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Story Summary: Dubbing artist and actress Bhagyalakshmi has strongly criticized director Akhil Marar for his controversial comments on childbirth. In an Instagram video, she termed his statement as “misogynistic and anti-human.” Bhagyalakshmi stated that she wishes Marar to lose the Thrikkakara election, arguing that someone who disrespects women and trivializes their physical struggles cannot be a responsible representative of the people.

