കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടർമാരുടെ വൻ പങ്കാളിത്തം (West Bengal Election 2026). വൈകുന്നേരം അഞ്ച് മണി വരെ 90 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആറ് മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ഇത് ഇനിയും വർധിക്കാനാണ് സാധ്യത. ഒന്നാം ഘട്ടത്തിൽ 93 ശതമാനം എന്ന റെക്കോർഡ് പോളിംഗ് സംസ്ഥാനം രേഖപ്പെടുത്തിയിരുന്നു.
2021-ലെ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലങ്ങളിൽ 80.4 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഓസ്ഗ്രാം മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് (94.06%) രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ബബാനിപൂരിൽ 85.51 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
അതേസമയം, വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ബബാനിപൂരിൽ ഇരുവിഭാഗവും ഏറ്റുമുട്ടി. സംസ്ഥാനത്തെ ഒരു ബൂത്ത് പോലും സുരക്ഷിതമല്ലെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും മമത ബാനർജി ആരോപിച്ചു. ഇന്ന് വോട്ടെടുപ്പ് നടന്ന 142 മണ്ഡലങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ തവണ തൃണമൂലിനൊപ്പമായിരുന്നു. ഇത്തവണ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന മമതയ്ക്കും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപിക്കും ഈ ഘട്ടം നിർണ്ണായകമാണ്.
Story Summary: West Bengal recorded a massive 90% voter turnout by 5 PM during the second phase of the assembly elections. Despite high participation, clashes between TMC and BJP workers were reported in several constituencies, including Bhabanipur, where Mamata Banerjee criticized the security arrangements.

