ന്യൂഡൽഹി: ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭാര്യയെ ബാറ്ററികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ റൺഹോളയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിനയ് (28), ഭാര്യ നിഷ (24) എന്നിവരാണ് മരിച്ചത്.(Delhi Man Murders Wife With Battery And Dies By Suicide)
ജൂലൈ 2-നാണ് സംഭവം പുറത്തറിയുന്നത്. ഔട്ടർ ഡൽഹിയിലുള്ള തിലാംഗ്പൂർ കോട്ല ഗ്രാമത്തിൽ വച്ചാണ് കൊലപാതകം നടന്നത്. ഭാര്യ മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നുവെന്ന് സംശയിച്ച വിനയ്, തർക്കത്തിനൊടുവിൽ കാർ ബാറ്ററികൊണ്ട് നിഷയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിനയ് വിഷം കഴിക്കുകയായിരുന്നു. തുടർന്ന് മൂന്ന് വയസ്സുള്ള മകളെയും കൂട്ടി സമീപത്തുള്ള സഹോദരി പ്രിയയുടെ വീട്ടിലെത്തി താൻ ചെയ്ത കുറ്റവും വിഷം കഴിച്ച കാര്യവും വെളിപ്പെടുത്തി. പ്രിയ ഉടൻ തന്നെ വിവരം അയൽവാസികളെ അറിയിക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. വിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദമ്പതികൾ വിവാഹിതരായിട്ട് അഞ്ച് വർഷമായി. കഴിഞ്ഞ ആറ്-ഏഴ് മാസമായി ഇവർ റൺഹോളയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
Story Summary
A 28-year-old man in Delhi’s Ranhola area murdered his 24-year-old wife by striking her with a battery, suspecting her of infidelity. Following the act, the husband confessed to his sister before consuming poison and taking his own life. Police have registered a murder case and are conducting an investigation into the domestic tragedy.

