ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും പരീക്ഷാ ചോർച്ചയ്ക്കുമെതിരെ 26 ദിവസമായി നടത്തിവന്ന നിരാഹാര സമരം കേന്ദ്ര സർക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ സോനം വാങ്ചുക് അവസാനിപ്പിച്ചു. ഡൽഹി മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം നിർത്തിയത്.(Sonam Wangchuk Ends Hunger Strike After Written Assurances From Central Government)
പ്രക്ഷോഭവും വിദ്യാർത്ഥി പ്രതിഷേധങ്ങളും ശക്തമായ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന നിർണ്ണായക യോഗത്തിന് ശേഷമാണ് കേന്ദ്രം അനുകൂല തീരുമാനമെടുത്തത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കോ യുവാക്കൾക്കോ ‘സൻസദ് ചലോ’ മാർച്ചിൽ പങ്കെടുത്തവർക്കോ എതിരെ യാതൊരു വിധ കേസോ പ്രതികാര നടപടികളോ ഉണ്ടാകില്ല. പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട ഇരുപതിലധികം വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഉചിതമായ ധനസഹായവും നഷ്ടപരിഹാരവും നൽകുമെന്നും കേന്ദ്രം ഉറപ്പ് നൽകി.
പരീക്ഷാ ചോർച്ച തടയുന്നതിനും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കാരങ്ങൾക്കുമായി പാർലമെന്റിൽ പ്രത്യേക ചർച്ചയ്ക്ക് വഴിതുറക്കും. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് വ്യക്തമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വാങ്ചുക് വ്യക്തമാക്കി. വാങ്ചുക് ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.
Story Summary
Activist Sonam Wangchuk ended his 26-day hunger strike after the Central Government provided written assurances addressing key demands regarding the NEET exam controversy. The written agreement includes immunity from legal action for protesting students, compensation for families of affected students who died, and a dedicated debate in Parliament on exam leaks and educational reforms.


