ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ കോക്റോച്ച് ജനതാ പാർട്ടി (CJP) പ്രക്ഷോഭത്തിനിടെ പരിക്കേൽക്കുകയും പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായ ഇൻസ്റ്റാഗ്രാം സ്റ്റോറിയെച്ചൊല്ലി വിവാദത്തിലാവുകയും ചെയ്ത സി.ആർ.പി.എഫ് അസിസ്റ്റന്റ് കമാൻഡന്റ് സോണിയ സെഹ്‌റാവതിനെച്ചൊല്ലി ചർച്ചകൾ സജീവമാകുന്നു. ജൂലൈ 20-ന് നടന്ന് ‘സൻസദ് ചലോ’ മാർച്ചിനിടെ ക്രമസമാധാന പരിപാലന ചുമതലയുണ്ടായിരുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) സംഘത്തിലെ ഉദ്യോഗസ്ഥയായിരുന്നു സോണിയ.(CRPF Officer Sonia Sehrawat Social Media Controversy CJP Jantar Mantar Protest)
സമരത്തിന് തൊട്ടടുത്ത ദിവസം സോണിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചുവെന്ന് ആരോപിക്കപ്പെടുന്ന സ്റ്റോറിയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ചത്ത ഒരു പാറ്റയുടെ ചിത്രത്തോടൊപ്പം “സ്വന്തം കാര്യം പോലും നേരെയാക്കാൻ കഴിവില്ലാത്തവർ രാജ്യം നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു” എന്ന കുറിപ്പോടെയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. പ്രതിഷേധക്കാരെയും സമരത്തെയും അധിക്ഷേപിക്കുന്നതാണ് കുറിപ്പെന്ന് ആരോപിച്ച് സി.ജെ.പി നേതാക്കളും പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തി. “ഞങ്ങൾ പാറ്റകളാണ്, പാറ്റകൾ ഒരിക്കലും മരിക്കില്ല” എന്ന് പ്രതികരിച്ചുകൊണ്ട് സി.ജെ.പി ഔദ്യോഗികമായി എക്സിൽ കുറിച്ചു. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും വിഷയത്തിൽ വിമർശനവുമായി രംഗത്തുവന്നു.
ഹരിയാന സ്വദേശിയായ സോണിയ സെഹ്‌റാവത് എൻ.സി.സിയിലൂടെയാണ് സേനയുടെ ഭാഗമാകാൻ പ്രചോദനം ഉൾക്കൊണ്ടത്. യു.പി.എസ്.സി CAPF പരീക്ഷ പാസ്സായി സി.ആർ.പി.എഫിൽ പ്രവേശിച്ച അവർക്ക് ഇൻസ്റ്റാഗ്രാമിൽ 6.2 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. സമരത്തിനിടെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും സോണിയ സെഹ്‌റാവതും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പോലീസ് അതിക്രമത്തെക്കുറിച്ച് അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിൽ സോണിയ ഉൾപ്പെടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
Story Summary
CRPF Assistant Commandant Sonia Sehrawat found herself in a social media controversy following an alleged Instagram Story mocking protesters after being injured during CJP’s Jantar Mantar march. The CJP and Opposition leaders, including Mahua Moitra, criticized the post.


