ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ഒന്നാം ദിവസം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും പങ്കെടുത്തു.(Rahul Gandhi And Akhilesh Yadav Hold One Hour Meeting In Parliament Complex)
സഭാ നടപടികൾ നിർത്തിവെച്ചപ്പോൾ ഉണ്ടായ സ്വാഭാവിക സന്ദർശനം മാത്രമാണിതെന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചതെങ്കിലും, 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെക്കുറിച്ചും അയോധ്യയിലെ റാം ക്ഷേത്രത്തിലെ വഴിപാട് പണം കാണാതായെന്ന ആരോപണങ്ങളടക്കമുള്ള വിഷയങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. അയോധ്യയിൽ നിന്നുള്ള എസ്.പി എം.പി അവധേഷ് പ്രസാദും അഖിലേഷിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും രാഹുലും അഖിലേഷും പ്രിയങ്കയും മാത്രമാണ് അടച്ചിട്ട മുറിയിലെ ചർച്ചയിൽ പങ്കെടുത്തത്.
2027-ലെ യു.പി തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ സീറ്റുകളുടെ എണ്ണത്തേക്കാൾ ഉപരി ജയസാധ്യതയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന നിലപാടിലാണ് അഖിലേഷ് യാദവ്. മുന്നണി തന്ത്രങ്ങളുടെ ഭാഗമായുള്ള കൂടിക്കാഴ്ചയായതിനാൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് നേതാക്കൾ അറിയിച്ചു.
Story Summary
Congress leaders Rahul Gandhi and Priyanka Gandhi Vadra held a key one-hour meeting with Samajwadi Party chief Akhilesh Yadav in Parliament. The leaders reportedly discussed the political strategy and preliminary seat-sharing dynamics for the upcoming 2027 Uttar Pradesh Assembly elections alongside other national issues.


