ന്യൂഡൽഹി: നീറ്റ്-യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു (Abhijeet Dipke Detained). സനം വാങ്‌ചുക്കിന്റെ അഭ്യർത്ഥന മാനിച്ച് നിരാഹാരസമരം അവസാനിപ്പിച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നതിന് തൊട്ടുപിന്നാലെയാണ് ദിപ്‌കെയെ പോലീസ് കൊണ്ടുപോയതെന്ന് പാർട്ടി വക്താവ് സൗരവ് ദാസ് എക്സിലൂടെ അറിയിച്ചു. സമാധാനപരമായ പ്രതിഷേധം നടത്തുന്നവരെ പോലീസ് ക്രൂരമായി മർദ്ദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, സിജെപി പ്രതിനിധികളായ സൗരവ് ദാസും അശുതോഷ് റാങ്കയും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ വസതിയിലെത്തി ചർച്ച നടത്തി. പത്ത് മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ പാർട്ടി തങ്ങളുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം മന്ത്രിക്ക് കൈമാറി. വിഷയത്തിൽ ആഭ്യന്തരമായി ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പുനൽകിയെങ്കിലും, പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് സൗരവ് ദാസ് വ്യക്തമാക്കി.
അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യണമെന്നും സനം വാങ്‌ചുക് അധികൃതരോട് ആവശ്യപ്പെട്ടു. പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനാണ് വാങ്‌ചുക് ഡിസ്ചാർജ് ആവശ്യപ്പെട്ടത്. പ്രതിഷേധക്കാർ ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചതിനെത്തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. പാർലമെന്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നിലനിൽക്കുന്ന ഡൽഹിയിൽ സുരക്ഷ ശക്തമായി തുടരുകയാണ്.
Summary: The Delhi Police have detained CJP founder Abhijeet Dipke amidst intensifying protests over the NEET-UG exam leak, following his participation in a march toward Parliament. While CJP representatives met Union Minister JP Nadda to submit their demands, the government has yet to reach a resolution, as police continue to disperse protesters and activist Sonam Wangchuk seeks discharge from the hospital to rejoin the demonstrations.


