അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള അനധികൃത പടക്ക നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെ അഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മുൻപ് ലൈസൻസ് റദ്ദാക്കിയതിനെ തുടർന്ന് ഒരു ഫാമിൽ പ്രവർത്തിച്ചിരുന്ന ‘ടാലന്റ് ഫയർവർക്സ്’ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.(Ahmedabad firecracker factory blast, Eight Killed In Illegal Firecracker Factory Blast In Ahmedabad)
സ്ഫോടനം നടക്കുമ്പോൾ പതിനെട്ടോളം ജീവനക്കാർ ഫാക്ടറിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ഉഗ്രസ്ഫോടനത്തെ തുടർന്ന് ഫയർഫോഴ്സ് സംഘവും റാപ്പിഡ് ആക്ഷൻ ഫോഴ്സും ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പരിക്കേറ്റ ഒൻപത് പേരെയും ഉടനടി വിദഗ്ധ ചികിത്സയ്ക്കായി സിവിൽ ആശുപത്രിയിലേക്കും മണിനഗറിലെ എൽ ജി ആശുപത്രിയിലേക്കും മാറ്റി. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴമേറിയ ദുഃഖം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇതിനൊപ്പം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തര ധനസഹായം പ്രഖ്യാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലൂടെ വ്യക്തമാക്കി.
Story Summary
Eight people were killed and nine others seriously injured in a massive explosion at an illegal firecracker factory named Talent Fireworks in the Vastral area of Ahmedabad, Gujarat. Prime Minister Narendra Modi expressed deep condolences over the tragedy and announced an ex-gratia of two lakh rupees for the families of the deceased and 50,000 rupees for the injured from the PMNRF.


