തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. ശബരിമലയിലെ കട്ടിളപാളി സ്വർണ്ണം കവർന്നതുമായി ബന്ധപ്പെട്ട കേസിലെ ഹർജിയിലാണ് വാദം പൂർത്തിയായത്.(Sabarimala gold theft case, Unnikrishnan Potty’s bail plea postponed for verdict)
ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ കെ.എസ്. ബൈജു സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചു. റിമാൻഡിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബൈജുവിന്റെ നീക്കം.
ഹർജി ഈ മാസം 11ന് പരിഗണിക്കും. സഭയിലും പുറത്തും സ്വർണ്ണക്കൊള്ള വിഷയം വലിയ രാഷ്ട്രീയ വിവാദമായി തുടരുന്നതിനിടയിലാണ് നിർണ്ണായക നടപടികൾ.

