ന്യൂഡൽഹി: ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ വീണു മരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ കർശന നിർദ്ദേശം.(Supreme Court Orders Indian Railways To Control Overcrowding Abolish Second Class Passenger Term)
ഒപ്പം, റെയിൽവേയുടെ നിയമാവലികളിൽ ഉപയോഗിക്കുന്ന ‘സെക്കൻഡ് ക്ലാസ് യാത്രക്കാരൻ’ എന്ന പ്രയോഗം നിർത്തലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ക്ലാസ് വേർതിരിവുകൾ കോച്ചുകൾക്ക് മാത്രമായിരിക്കണമെന്നും മനുഷ്യരെ അത്തരത്തിൽ തരംതിരിക്കുന്നത് ഭരണഘടനയുടെ സമത്വ സങ്കൽപ്പങ്ങൾക്ക് നിരക്കാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2025-ൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണു മരിച്ച യാത്രക്കാരന്റെ ഭാര്യ നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മെയ്കാപം കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. അപകടത്തിൽപ്പെട്ടയാളുടെ ടിക്കറ്റ് കണ്ടെത്താനായില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് റെയിൽവേയ്ക്ക് നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, മരിച്ചയാളുടെ ഭാര്യയ്ക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. മുൻപ് ടിക്കറ്റില്ലെന്ന കാരണത്താൽ ഈ അപ്പീൽ തള്ളിയ റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിന്റെയും മധ്യപ്രദേശ് ഹൈക്കോടതിയുടെയും ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കി. ബാധിക്കപ്പെടുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം മരണങ്ങൾ ജീവിതം തകർക്കുന്ന ദുരന്തങ്ങളാണെന്ന് കോടതി ഓർമ്മിപ്പിച്ചു.
Story Summary
The Supreme Court of India directed Indian Railways to take immediate measures to curb overcrowding in trains and prevent rising fatalities caused by passengers falling from moving trains. A bench of Justices Sanjay Karol and N. Kotiswar Singh also ordered the removal of the term ‘second-class passenger’ from railway manuals, terming it unconstitutional, while awarding Rs 8 lakh compensation to a widow previously denied claims due to a missing ticket.


