തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും. ഇതോടെ കേവലമൊരു ട്രാൻഷിപ്‌മെന്റ് തുറമുഖം എന്നതിനപ്പുറം ഇന്ത്യയുടെ സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്‌നറിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിർവ്വഹിക്കും.(Vizhinjam Port Full Export Import Operations To Begin On August 18)
ഇതിനോടനുബന്ധിച്ച് ആഗോള ഷിപ്പിംഗ് കമ്പനികൾ, ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരെ പങ്കെടുപ്പിച്ച് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. കേരളത്തെ രാജ്യത്തെ പ്രമുഖ മാരിടൈം-ലോജിസ്റ്റിക്‌സ് കേന്ദ്രമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘകാല വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’ ഈ സമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കേരള സർക്കാരും അദാനി പോർട്‌സും സംയുക്തമായി പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിച്ച വിഴിഞ്ഞം, ലോകത്തിലെ തന്നെ അതിവേഗം വളരുന്ന കണ്ടെയ്‌നർ തുറമുഖങ്ങളിലൊന്നാണ്. വാണിജ്യ പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കണ്ടെയ്‌നർ കൈകാര്യം ചെയ്തും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് ആതിഥേയത്വം വഹിച്ചും വിഴിഞ്ഞം ഇതിനകം കരുത്ത് തെളിയിച്ചിട്ടുണ്ട്. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ പുതിയ സേവനങ്ങൾ ആരംഭിക്കുന്നത്.
Story Summary
The Vizhinjam International Seaport is set to transition into a full-fledged international cargo gateway with its complete export-import (EXIM) operations scheduled to commence on August 18. Developed under a PPP model by the Kerala Government and Adani Ports, the port has already handled 20 lakh TEU containers within 18 months of commercial operations. Marking this milestone, the state government will also launch ‘Mission Samudra’, a long-term maritime and logistics development vision, during a global business summit on the same day.


