കോഴിക്കോട്: വഖഫ് ബോർഡ് നിയമ ഭേദഗതി വിഷയത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സമസ്ത മുഖപത്രം. വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ ബിജെപി നേതാവ് നൽകിയ ഹർജിയെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച നടപടിക്കെതിരെ എഡിറ്റോറിയലിൽ ചോദ്യമുയർത്തുന്നു.(Samastha Mouthpiece Editorial Criticises VD Satheesan Government On Waqf Issue)
കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട് അതീവ അമ്പരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്നും മുഖപത്രം കുറ്റപ്പെടുത്തി. വഖഫ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ നിലവിലുള്ള ഹർജികൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ പോലും സർക്കാർ തയ്യാറായില്ല. വാക്ക് പാലിക്കാനുള്ളതാണെന്ന് പ്രഖ്യാപിക്കുന്ന സതീശൻ സർക്കാരിന്റേത് ഇരട്ടത്താപ്പാണെന്ന് എഡിറ്റോറിയൽ വ്യക്തമാക്കുന്നു.
ബോർഡിൽ കുടിയിരുത്താനുള്ള അവസരമാണ് സർക്കാർ ഒരുക്കിക്കൊടുത്തത്. മുനമ്പം ഭൂമി വിഷയത്തിൽ യുഡിഎഫ് മുന്നണി ഒരുമിച്ച് ഒരു തീരുമാനത്തിൽ എത്തുന്നതിന് മുൻപ് തന്നെ, അത് വഖഫ് ഭൂമിയല്ലെന്ന് ഭരണനേതൃത്വം പരസ്യമായി പ്രഖ്യാപിച്ചത് നാക്ക് പിഴയാണോ എന്നും സമസ്ത ചോദിക്കുന്നുണ്ട്.
Story Summary
The Samastha-backed Malayalam daily has launched a scathing attack on the UDF government led by Chief Minister V.D. Satheesan over its stance on the Waqf Board issue. In its editorial, the daily questioned the government’s motives for supporting a BJP leader’s petition in the High Court, calling the move shocking and harmful to the government’s secular credentials.


