പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടേതായി പുറത്തുവന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. കൂടാതെ, താൻ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പെൺകുട്ടി പിന്നീട് മൊഴി മാറ്റുകയും ചെയ്തു.(Pathanamthitta Minor Girl Abuse Allegation Turns Out To Be False)
ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം പോലീസ് വിട്ടയച്ചു. പെൺകുട്ടി നൽകിയ മൊഴികളിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് അന്വേഷണം പുതിയ തലത്തിലേക്ക് മാറിയത്. സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡനം നടന്നെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി പേരുപറഞ്ഞ പത്ത് പേരെയും പോലീസ് കണ്ടെത്തുകയും ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, മൊഴികളിലെ അവ്യക്തതയും വൈദ്യപരിശോധനാ ഫലവും അന്വേഷണത്തിൽ നിർണായകമായി. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പെൺകുട്ടി ചൈൽഡ്‌ലൈന് നൽകിയ മൊഴികളിലേക്ക് നയിച്ച സാഹചര്യം പോലീസ് വിശദമായി പരിശോധിക്കും.
Story Summary
Medical examination has ruled out sexual assault in the case where a 13-year-old girl in Pathanamthitta alleged she was abused by her classmates. The girl has retracted her statement, leading police to release the detained minors while launching a broader investigation into the circumstances that led to the initial complaint, including potential drug involvement or past trauma.

