ഫിഫ ലോകകപ്പ് 2026 പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനോട് തോറ്റ് ക്രോയേഷ്യ പുറത്തായതിന് പിന്നാലെ സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ വാർ (VAR) പരിശോധനയിലൂടെ ക്രോയേഷ്യയുടെ സമനില ഗോൾ നിഷേധിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മത്സരം 1-2 ന് പോർച്ചുഗൽ ജയിച്ചെങ്കിലും, സ്റ്റേഡിയത്തിൽ നിന്നുണ്ടായ പ്രതിഷേധം വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്.(Portugal vs Croatia VAR Controversy)
മത്സരത്തിന്റെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലെ 13-ാം മിനിറ്റിൽ (103-ാം മിനിറ്റ്) ജോഷ്കോ ഗ്വാർഡിയോൾ ഗോൾ നേടിയതോടെ ക്രോയേഷ്യ സമനില പിടിച്ചെന്ന് കരുതിയതായിരുന്നു. എന്നാൽ വാർ പരിശോധനയിൽ ഈ ഗോൾ ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി നിഷേധിച്ചു. ഈ തീരുമാനത്തിൽ രോഷാകുലരായ ഒരു വിഭാഗം ആരാധകർ മൈതാനത്തേക്ക് പ്ലാസ്റ്റിക് കുപ്പികളും ടിന്നുകളും വലിച്ചെറിഞ്ഞു. ഇതേതുടർന്ന് കളി കുറച്ചുനേരം തടസ്സപ്പെട്ടു.
ആദ്യം നടന്ന പരിശോധനയിൽ ക്രോയേഷ്യൻ താരം മരിയോ പസാലിക് ഓഫ്സൈഡ് അല്ലെന്ന് തോന്നിപ്പിച്ചെങ്കിലും, വാർ പരിശോധനയിൽ മറ്റൊരു കാര്യം വ്യക്തമായി. പന്ത് വെളിയിലേക്ക് വരുമ്പോൾ ക്രോയേഷ്യൻ താരം ഇഗോർ മാറ്റനോവിച്ചിന്റെ തലയിൽ നേരിയ സ്പർശമുണ്ടായതായി കണ്ടെത്തി. ഈ സമയത്ത് പസാലിക് ഓഫ്സൈഡ് പൊസിഷനിലായിരുന്നതാണ് ഗോൾ നിഷേധിക്കാൻ കാരണം. ഈ തീരുമാനം ശരിയാണെന്ന് ഫിഫ പിന്നീട് സ്ഥിരീകരിച്ചു. അഡിഡാസ് ട്രയോണ്ട ഒഫീഷ്യൽ മാച്ച് ബോളിലെ കണക്റ്റഡ് ബോൾ ടെക്നോളജി ഉപയോഗിച്ചുള്ള ഐഎംയു (IMU) സെൻസർ വഴിയാണ് മാറ്റനോവിച്ച് പന്തിൽ സ്പർശിച്ചതായി തെളിയിച്ചത്.
Croatia’s late equalizer was cancelled… and their fans threw bottles on the pitch in protest. Absolute chaos pic.twitter.com/PfPk78svHU
— Mankind (@tweetmankind) July 3, 2026
മത്സരത്തിൽ ഇവാൻ പെരിസിച്ച് ക്രോയേഷ്യയ്ക്ക് ലീഡ് നൽകിയെങ്കിലും, ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ ഒപ്പമെത്തുകയും, പിന്നീട് ഗോൺസാലോ റാമോസിലൂടെ വിജയം ഉറപ്പിക്കുകയുമായിരുന്നു. അവസാന നിമിഷം ഗോൾ നിഷേധിക്കപ്പെട്ടതോടെ നിരാശരായ ക്രോയേഷ്യൻ ആരാധകർ തങ്ങളുടെ രോഷം സ്റ്റേഡിയത്തിൽ പ്രകടിപ്പിക്കുകയായിരുന്നു.
Summary: Croatia’s FIFA World Cup 2026 journey ended in heartbreak after a 1-2 loss to Portugal in the Round of 32, following a controversial VAR decision that disallowed a dramatic 103rd-minute equalizer. The offside call, triggered by a faint touch from Igor Matanovic detected by Connected Ball Technology sensors, sparked massive fan outrage, leading to bottles and cans being thrown onto the pitch. FIFA later confirmed the decision’s accuracy using data from the match ball’s IMU sensors, which identified the decisive contact that placed Mario Pasalic in an offside position.

