ജെറുസലേം: ഈ വർഷം ഇറാനെതിരെ ഇസ്രായേൽ-അമേരിക്കൻ സഖ്യം ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിന് നേരെയുള്ള ഇറാനിയൻ സൈബർ ആക്രമണങ്ങൾ കുത്തനെ വർധിച്ചതായി റിപ്പോർട്ട് (Iran Cyberattacks Israel). ഇസ്രായേലിന്റെ നാഷണൽ സൈബർ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ യോസി കരാഡിയാണ് ജർമ്മൻ പത്രമായ ‘ഡി വെൽറ്റ്’ നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ജൂണിൽ 1,600 സൈബർ ആക്രമണങ്ങൾ നടന്ന സ്ഥാനത്ത്, ഈ വർഷം ജൂണിൽ അത് 4,800 ആയി ഉയർന്നു.
സൈബർ ലോകത്ത് ‘വെടിനിർത്തൽ’ എന്നൊരു സംവിധാനമില്ലെന്നും ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും യോസി കരാഡി പറഞ്ഞു. ഇസ്രായേലിന്റെ നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾ, പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ, ചെറുകിട-ഇടത്തരം കമ്പനികൾ എന്നിവയാണ് ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം. അക്കൗണ്ടിംഗ് ഫാമുകൾ, നിയമസ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിൽ ആക്രമണം നടന്നിട്ടുണ്ട്. ഇതുവരെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തടയാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില ആക്രമണകാരികൾ വളരെ വൈദഗ്ധ്യമുള്ളവരാണെന്നും, തങ്ങളുടെ സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർ കമ്പനികളുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ പൂർണ്ണമായും മായ്ച്ചുകളയാൻ പോലും മടിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ തങ്ങൾ നടത്തുന്നില്ലെന്നാണ് ഇറാൻ ഔദ്യോഗികമായി പ്രതികരിക്കുന്നത്. ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൈബർ യുദ്ധവും രൂക്ഷമാവുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Summary: Israel’s National Cyber Directorate reports a massive surge in Iranian cyberattacks, with incidents rising from 1,600 in June 2025 to 4,800 in June 2026. Director General Yossi Karadi stated that while critical infrastructure remains protected, smaller entities such as law firms and accounting companies have been targeted. Karadi emphasized that cyberspace offers no ceasefire, and the threat remains a top priority amidst the ongoing conflict between the two nations. Iran continues to deny involvement in these malicious cyber activities.

