നോയിഡ: നോയിഡയിലെ സെക്ടർ 119-ലുള്ള അരണ്യ സൊസൈറ്റിയിലെ ഒരു ഹൈ-റൈസ് ഫ്ലാറ്റിന്റെ 21-ാം നിലയിൽ വൻ തീപിടുത്തം (Noida Fire Incident). തിങ്കളാഴ്ച രാവിലെയാണ് സംഭവം. എസി യൂണിറ്റ് പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ടതോടെ കെട്ടിടത്തിലുണ്ടായിരുന്നവർ പരിഭ്രാന്തരായി.
വിവരമറിഞ്ഞ ഉടൻ തന്നെ ആറോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആരും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകി. സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും നിരന്തര നിരീക്ഷണം നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഈ മാസം നോയിഡയിലെ സെക്ടർ 74, സെക്ടർ 52 എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിലും തീപിടുത്തമുണ്ടായിരുന്നു. ഇതേത്തുടർന്ന് നഗരത്തിലെ ഫ്ലാറ്റുകളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഫയർഫോഴ്സ് സംഘം കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
Summary: A major fire broke out on the 21st floor of a residential tower at Aranya Society in Noida’s Sector 119 on Monday morning. Preliminary reports suggest that an air conditioner (AC) blast caused the blaze. Around six fire tenders were deployed immediately to douse the flames, and rescue operations are ongoing. Fortunately, there are no initial reports of anyone being trapped. Uttar Pradesh Chief Minister Yogi Adityanath has taken cognizance of the incident, directing officials to expedite relief efforts and ensure medical care for those affected.

