ദോഹ : ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള ആക്രമണങ്ങൾ ഗൾഫ് മേഖലയിൽ വീണ്ടും വലിയ ആശങ്കയുണ്ടാക്കുന്നു. അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി കുവൈറ്റിലെയും ബഹ്‌റൈനിലെയും എട്ട് സൈനിക കേന്ദ്രങ്ങൾ തകർത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.(Iran and US tensions escalate in the Gulf region as military strikes continue)
ഹൊർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും ഇറാൻ്റെ കൈകളിലാണെന്നും, ഇതിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി ഇരുരാജ്യങ്ങളും ഖത്തറിലെ ദോഹയിൽ ഈ ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
ബഹ്‌റൈനിലും കുവൈറ്റിലുമുള്ള ഇറാൻ്റെ ആക്രമണങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ വിമർശിച്ചു. ഇതിനിടെ, മേഖലയിലുണ്ടായ സൈനിക നീക്കങ്ങൾക്കിടെയുണ്ടായ ഷെല്ലാക്രമണത്തിൽ ഒരു ഖത്തർ പൗരൻ കൊല്ലപ്പെട്ടു. കാണാതായ ഖത്തർ സ്വദേശികളുടെ വള്ളം കണ്ടെത്തിയതായും എന്നാൽ അതിൽ ഒരാൾ മരണപ്പെട്ടതായും ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാൻ്റെ ഡ്രോൺ ആക്രമണവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്നതിൽ വ്യക്തതയില്ല. സിറിയയുടെ തെക്കൻ പ്രവിശ്യകളായ ഖുനൈത്ര, ദര എന്നിവയ്ക്ക് നേരെയുണ്ടായ ഇസ്രായേൽ കടന്നുകയറ്റത്തെ സിറിയൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
Story Summary
The Middle East faces renewed tension as Iran and the US trade military strikes, targeting sites in Kuwait and Bahrain despite an interim ceasefire. While diplomatic efforts are underway to resume talks in Doha, Iranian officials continue to assert exclusive control over the Strait of Hormuz, raising concerns among Gulf nations about regional stability.

