ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ യുദ്ധസാഹചര്യം കടുക്കുന്നതിനിടെ അന്താരാഷ്ട്ര തലത്തിൽ പുതിയ ആരോപണ പ്രത്യാരോപണങ്ങൾ. ഇറാനുമായി നിലനിൽക്കുന്ന സൈനിക പ്രതിസന്ധികളിൽ നിന്നും യുദ്ധക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ അമേരിക്ക ബോധപൂർവ്വമായ തന്ത്രങ്ങൾ മെനയുകയാണെന്ന് ഇറാൻ ആരോപിച്ചു. മേഖലയിലെ മറ്റ് അയൽരാജ്യങ്ങളെ ആക്രമിക്കുകയും, അതിന്റെ പഴി ഇറാന്റെ മേൽ കെട്ടിവെച്ച് തടിയൂരാനുമാണ് അമേരിക്കൻ നീക്കമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.(West Asia Tensions Escalate Drone Attacks Target Saudi Arabia And UAE Barakah Nuclear Plant)
സൗദി ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തു. യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി.
മേഖലയിലെ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമാധാനം ലക്ഷ്യമിട്ട് ഖത്തർ നയതന്ത്ര നീക്കങ്ങൾ സജീവമാക്കി.
ഖത്തർ പ്രധാനമന്ത്രി ഇറാൻ നേതൃത്വവുമായി നേരിട്ട് സംസാരിച്ചു. മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ മുൻനിർത്തി ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ പാകിസ്ഥാനുമായും ഖത്തർ ഔദ്യോഗികമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.
Story Summary
Tensions escalate in the Middle East as Drone attacks target Saudi Arabia and UAE’s Barakah nuclear plant. Iran has accused the US of orchestrating these conflicts to frame them, while Qatar initiates diplomatic talks with Iran and Pakistan to restore peace in the region.

