ഡാർജിലിംഗ്: കനത്ത മഴയെത്തുടർന്ന് തകർന്ന സിലിഗുരി-മിരിക് ഗതാഗത പാതയിൽ ഇന്ത്യൻ സൈന്യം നിർമ്മിച്ച നടപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബാലസൻ നദിക്ക് കുറുകെ 34 മീറ്റർ നീളത്തിൽ നിർമ്മിച്ച പാലം, സിലിഗുരിയെയും മിരിക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനൊപ്പം പാശുപതി ഫട്ടക് ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകളിലേക്കുള്ള യാത്രയും സുഗമമാക്കുന്നു.(Indian Army Restores Siliguri Mirik Connectivity By Constructing Footbridge)
കഴിഞ്ഞ ഒക്ടോബറിൽ ദുധിയയിലെ ഇരുമ്പ് പാലം തകർന്നതിനെത്തുടർന്ന് നിർമ്മിച്ച ഹ്യൂം പൈപ്പ് ഉപയോഗിച്ചുള്ള താൽക്കാലിക പാലമായിരുന്നു ജൂൺ 19-ന് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകർന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് സൈന്യം അടിയന്തരമായി നടപ്പാലം നിർമ്മിച്ചത്.
ഈ മേഖലയിൽ ദീർഘകാലാടിസ്ഥാനത്തിൽ ഗതാഗതം സുഗമമാക്കുന്നതിനായി ഒരു ബെയ്ലി പാലം നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഇതിനായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥിരതയുള്ള ഈ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Story Summary
The Indian Army’s Trishakti Corps has restored vital connectivity between Siliguri and Mirik in West Bengal by constructing a 34-meter footbridge over the Balason River at Dudhia. This rapid intervention was necessitated after incessant rainfall on June 19 washed away the temporary bridge, prompting state authorities to request military assistance for immediate relief.

