ഫുട്ബോൾ ലോകത്തെ വമ്പന്മാരായ സ്പെയിനിനെയും ഉറുഗ്വേയെയും സമനിലയിൽ തളച്ച് ലോകകപ്പിലെ കറുത്ത കുതിരകളായി മാറുകയാണ് ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ കേപ് വേർഡ് (Cabo Verde World Cup Journey). ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ യോഗ്യത നേടുന്ന ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമാണ് കേപ് വേർഡ്. സ്പെയിനിന്റെയും ഉറുഗ്വേയുടെയും സ തങ്ങളുടെ പ്രതിരോധ കോട്ടയ്ക്കുള്ളിൽ കേപ് വേർഡ് അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കി. സ്പെയിനിനെതിരായ ആദ്യ മത്സരത്തിൽ 40-കാരനായ ഗോൾകീപ്പർ വോസിഞ്ഞയുടെ ഏഴ് തകർപ്പൻ സേവുകൾ കേപ് വേർഡിന് കരുത്തായി.
ഉറുഗ്വേയ്ക്കെതിരായ മത്സരത്തിൽ കേപ് വേർഡ് വീണ്ടും അത്ഭുതങ്ങൾ കാട്ടി. കെവിൻ പിനയുടെ ലോങ്ങ് റേഞ്ച് ഫ്രീ കിക്കിലൂടെ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോൾ കുറിച്ച ടീം, പിന്നീട് ഹെലിയോ വരേലയുടെ ഗോളിലൂടെ ഉറുഗ്വേയുടെ കരുത്തരായ മുന്നേറ്റത്തെ സമനിലയിൽ തളച്ചു. ഈ പ്രകടനത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് നോക്കൗട്ടിലേക്ക് യോഗ്യത നേടാനുള്ള നിർണ്ണായക സാധ്യതയാണ് ഈ ചെറിയ രാഷ്ട്രം തുറന്നിട്ടിരിക്കുന്നത്. സൗദി അറേബ്യക്കെതിരായ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒരു വിജയം നേടിയാൽ കേപ് വേർഡിന് ചരിത്രപരമായ നോക്കൗട്ട് യോഗ്യത ഉറപ്പിക്കാം. സമനിലയാണെങ്കിൽ പോലും മൂന്നാം സ്ഥാനക്കാരായി മുന്നേറാൻ അവർക്ക് അവസരമുണ്ട്.
ക്യാമറൂൺ ഉൾപ്പെടെയുള്ള ആഫ്രിക്കൻ വമ്പന്മാരെ പിന്തള്ളിയാണ് കേപ് വേർഡ് ലോകകപ്പിന് യോഗ്യത നേടിയത്. ആഫ്രിക്കൻ യോഗ്യതാ മത്സരങ്ങളിലെ പതർച്ചയ്ക്ക് ശേഷം തുടർച്ചയായ വിജയങ്ങളിലൂടെ അവർ നടത്തിയ തിരിച്ചുവരവ് ഫുട്ബോൾ ലോകം അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. ടീമിലെ 26 അംഗങ്ങളിൽ ഭൂരിഭാഗം പേരും മറ്റ് രാജ്യങ്ങളിൽ ജനിച്ചവരാണെങ്കിലും, ‘ബ്ളൂ ഷാർക്സ്’ എന്നറിയപ്പെടുന്ന ഈ സംഘം ഒത്തൊരുമയോടെയുള്ള പോരാട്ടമാണ് കാഴ്ചവെക്കുന്നത്. കേപ് വേർഡിന്റെ ലോകകപ്പ് പ്രവേശനത്തെ, തങ്ങളുടെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ നിർണ്ണായക നിമിഷമായാണ് പ്രസിഡന്റ് ജോസ് മരിയ നീവ്സ് വിശേഷിപ്പിച്ചത്.
Summary: Cabo Verde, a small African island nation, has emerged as the surprise package of the FIFA World Cup 2026, holding footballing giants Spain and Uruguay to draws in their debut tournament. Fueled by veteran goalkeeper Vozinha’s heroics and a historic first-ever World Cup goal from Kevin Pina, ‘The Blue Sharks’ are now on the verge of a stunning knockout stage qualification.

