ഹാൻസി: ഹരിയാനയിലെ ഹാൻസിയിൽ ജിംനേഷ്യം ഉടമ കപിൽ രേധു (25) വെടിയേറ്റു മരിച്ച സംഭവത്തിൽ ലോറൻസ് ബിഷ്ണോയി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തു. ‘ഹാരി ബോക്സർ സുന്ദർ ഹൻഷി’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് കുപ്രസിദ്ധ ഗുണ്ടാ സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.(Kapil Redhu murder, Lawrence Bishnoi Gang Claims Responsibility For Gym Owner Kapil Redhu Murder In Haryana)
വ്യാഴാഴ്ച പുലർച്ചെ 5.25-ഓടെ ഹാൻസി ഫവ്വാര ചൗക്കിലെ ‘റെഡ്’ എന്ന ജിമ്മിന് പുറത്തുവെച്ചാണ് ആക്രമണം നടന്നത്. റോഡരികിൽ പരിശീലനം നൽകുകയായിരുന്ന കപിലിന് നേരെ, ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച അക്രമികൾ നിറയൊഴിക്കുകയായിരുന്നു. വെറും അഞ്ച് സെക്കൻഡിനുള്ളിൽ പത്തോളം റൗണ്ട് വെടിയുതിർത്താണ് അക്രമികൾ രക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സുന്ദർ ഭായ് ഹൻഷി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിനാലാണ് ഇയാളെ വധിച്ചതെന്നുമാണ് സോഷ്യൽ മീഡിയ പോസ്റ്റിലെ അവകാശവാദം. ആക്രമണത്തിനിടെ സ്ഥലത്തുണ്ടായിരുന്ന ഒരു യുവതിക്കും വെടിയേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കുകയും നഗരത്തിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Story Summary
The Lawrence Bishnoi gang has claimed responsibility for the murder of 25-year-old gym owner Kapil Redhu in Hansi, Haryana, through a social media post. CCTV footage shows the attackers gunning down the victim in just five seconds; the attack also left a woman injured and is suspected to be a targeted strike linked to previous gang rivalries.

