ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമയുമായ ഗോവർധൻ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു (Sabarimala Gold Theft Case). തന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം പരമോന്നത കോടതിയിൽ ഹർജി നൽകിയത്. താൻ അയ്യപ്പന്റെ കടുത്ത ഭക്തനാണെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് ജാമ്യഹർജിയിൽ ഗോവർധൻ വാദിക്കുന്നത്.
തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഗോവർധനെ അറസ്റ്റ് ചെയ്തത്. എന്നാൽ, സ്വർണം വാങ്ങിയ വകയിലുള്ള പണം 2019-ൽ തന്നെ നൽകിയതാണെന്നും അന്വേഷണ സംഘം തന്റെ പക്കൽ നിന്നും 474.97 ഗ്രാം സ്വർണം ബലമായി പിടിച്ചെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. താൻ മാളികപ്പുറത്തമ്മയ്ക്ക് 2.7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണഹാരം സമർപ്പിച്ചിട്ടുണ്ടെന്നും തന്റെ ഭക്തിയും സത്യസന്ധതയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമാണ് ഗോവർധന്റെ ആവശ്യം.
Summary
Govardhan, an accused in the Sabarimala gold robbery case, has approached the Supreme Court seeking bail after the High Court rejected his plea. Claiming to be a devoted follower of Lord Ayyappa, the Bellary-based jeweler denied involvement in the crime, alleging that the SIT forcibly seized his gold despite previous legal payments.

