അഹമ്മദാബാദ്: കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്തിന്റെ എൻജിനുകൾ വിശദമായ പരിശോധനയ്ക്കായി ജിഇ എയ്‌റോസ്‌പേസ് കമ്പനിക്ക് അയച്ചിട്ടുണ്ടെന്നും, ഈ പരിശോധന പൂർത്തിയായാൽ മാത്രമേ അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.(Ahmedabad Air India Plane Crash, Final Report On Ahmedabad Air India Plane Crash Delayed)
പറന്നുയർന്ന് 32 സെക്കന്റുകൾക്കുള്ളിൽ വിമാനം വിമാനത്താവളത്തിന് സമീപമുള്ള ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും അപകടത്തിൽ മരിച്ചു. കൂടാതെ, നിലത്തുണ്ടായിരുന്ന 19 പേരും ഈ അപകടത്തിൽ മരിക്കുകയുണ്ടായി.
സംഭവത്തിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടത്തെത്തുടർന്ന് വിമാനം പൂർണ്ണമായും കത്തിനശിച്ചിരുന്നു. അന്വേഷണം ഇപ്പോഴും തുടരുകയാണ്.
Story Summary
The final investigation report regarding the tragic Air India Flight 171 crash in Ahmedabad on June 12, 2025, has been delayed as authorities await the results of a detailed technical examination of the aircraft’s engines by GE Aerospace. The incident, which resulted in the deaths of 241 people on board—including former Gujarat Chief Minister Vijay Rupani—and 19 individuals on the ground, remains a subject of ongoing inquiry.

