കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബിജെപി സർക്കാരിന്റെ മന്ത്രിസഭാ വികസനത്തിന് പിന്നാലെ പുതിയ മന്ത്രിമാർക്കുള്ള വകുപ്പുകൾ അനുവദിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 13 കാബിനറ്റ് മന്ത്രിമാരും 22 സഹമന്ത്രിമാരുമുൾപ്പെടെ 35 പുതിയ അംഗങ്ങളെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ മൊത്തം മന്ത്രിമാരുടെ എണ്ണം 41 ആയി ഉയർന്നു.(West Bengal New Cabinet Ministers Portfolio Allocation)
പ്രധാനപ്പെട്ട വകുപ്പുകളിൽ പ്രമുഖരായ നേതാക്കളെത്തന്നെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. മുൻ രാജ്യസഭാംഗവും റാഷ്ബെഹാരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ സ്വപൻ ദാസ്ഗുപ്തയാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. വ്യവസായ വകുപ്പ് തപസ് റോയിക്ക് നൽകി. ബിധാനഗറിൽ നിന്നുള്ള എംഎൽഎ ശരദ്‌വത് മുഖർജിയാണ് പുതിയ ആരോഗ്യമന്ത്രി.
കൃഷി: ദുധ് കുമാർ മൊണ്ടൽ
ഉന്നത വിദ്യാഭ്യാസം: ജഗന്നാഥ് ചതോപാധ്യായ
സ്കൂൾ വിദ്യാഭ്യാസം: ദീപക് ബർമൻ
ടൂറിസം & പാർലമെന്ററികാര്യം: ശങ്കർ ഘോഷ്
തൊഴിൽ & ഗതാഗതം: അർജുൻ സിംഗ്
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി ഇന്ദ്രനിൽ ഖാനെ (കായിക, യുവജനക്ഷേമം, ഉപഭോക്തൃകാര്യം), മാലതി റാവ റോയിയെ (വനിതാ-ശിശു വികസനം) എന്നിവരെയും നിയമിച്ചു. 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് ശേഷമുള്ള ബിജെപിയുടെ ആദ്യ സർക്കാർ രൂപീകരണമാണിത്.
Story Summary
Following a historic assembly election victory, West Bengal Chief Minister Suvendu Adhikari has expanded his cabinet by inducting 35 new ministers. Key portfolios have been assigned, with Swapan Dasgupta taking charge of Finance and Tapas Roy handling Industries as the BJP begins its first term in the state.

