കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകളുടെ തീയതിയിലും സ്ഥലത്തിലും മാറ്റമുണ്ടായേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി (Ukraine-Russia Peace Talks). വരും ഞായറാഴ്ച അബുദാബിയിൽ വെച്ചായിരുന്നു നിർണ്ണായകമായ ഈ ചർച്ച നടക്കേണ്ടിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അടുത്ത കൂടിക്കാഴ്ച എപ്പോൾ നടക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്ന് സെലൻസ്കി വ്യക്തമാക്കി. ചർച്ചകളിൽ പങ്കെടുക്കാമെന്ന് ഏറ്റ എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും എല്ലാവരും കൃത്യമായ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ സംഘർഷാവസ്ഥ ചർച്ചകളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് സെലൻസ്കിയുടെ വിലയിരുത്തൽ. ഗൾഫ് മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ ചർച്ചയുടെ സമയക്രമത്തെ ബാധിച്ചേക്കാം. ഇതോടൊപ്പം അമേരിക്കൻ ഭാഗത്തുനിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തെക്കുറിച്ചും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. മുൻപ് നടന്ന ചർച്ചകളിൽ പങ്കെടുത്ത ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും അബുദാബിയിലെ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമാധാന ചർച്ചകളുടെ ഭാവി സംബന്ധിച്ച് ആശങ്കകൾ ഉയരുന്നത്.
Summary
Ukrainian President Volodymyr Zelenskyy announced that the upcoming round of U.S.-brokered peace talks with Russia, originally set for Abu Dhabi, may face changes in date or location. He cited escalating tensions between the United States and Iran and the absence of key U.S. envoys as factors that could impact the schedule.



