ബെംഗളൂരു: കർണാടകയിലെ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ വകുപ്പ് വിഭജനം ചൊല്ലിയുള്ള തർക്കം തുടരുന്നു. രാമലിംഗ റെഡ്ഡിയുടെ രാജിക്ക് പിന്നാലെ, മുതിർന്ന നേതാവും മന്ത്രിയുമായ കെ.എച്ച്. മുനിയപ്പയും അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയായി.(Karnataka Cabinet Crisis Over Portfolio Allocation And Resignations)
എട്ടുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട തനിക്ക് അർഹമായ പരിഗണന വകുപ്പ് വിഭജനത്തിൽ ലഭിച്ചില്ലെന്ന് മുനിയപ്പ ആരോപിച്ചു. തനിക്ക് സാമൂഹ്യക്ഷേമമോ കൃഷിയോ പോലുള്ള വകുപ്പുകൾ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. നിലവിൽ ലഭിച്ച ‘ഭക്ഷ്യ-സിവിൽ സപ്ലൈസ്’ വകുപ്പിൽ അതൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മല്ലികാർജ്ജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും അറിയിച്ചിട്ടുണ്ടെന്നും, പാർട്ടിയിലെ എല്ലാവരെയും തുല്യമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2028-ലെ തെരഞ്ഞെടുപ്പിനെ ഈ പ്രശ്നങ്ങൾ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബെംഗളൂരു നഗര വികസന വകുപ്പ് ലഭിക്കുമെന്ന വാഗ്ദാനം ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചത്. താൻ പാർട്ടി വിടുന്നില്ലെന്നും, എം.എൽ.എയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താൻ മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ തയ്യാറല്ലാത്തതുകൊണ്ടാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമലിംഗ റെഡ്ഡി തന്റെ അടുത്ത സുഹൃത്താണെന്നും, വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
Story Summary
The Karnataka cabinet is facing significant internal friction following the portfolio allocation process. Senior Congress leader KH Muniyappa has expressed dissatisfaction with his assigned portfolio, demanding departments more aligned with his seniority. This follows the resignation of senior minister Ramalinga Reddy, who stepped down after failing to receive the Bengaluru Development portfolio as promised. CM DK Shivakumar has downplayed the situation, expressing confidence that the issues will be resolved through internal dialogue.

