കൊച്ചി: കേരള തീരത്ത് കൊച്ചി പുറങ്കടലിൽ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 മുങ്ങിയിട്ട് ഒരാണ്ട്. ഈ ഭീമൻ ചരക്കുകപ്പൽ കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട് കടലിനടിയിലേക്ക് താഴുകയായിരുന്നു. (MSC Elsa 3, One Year Since MSC Elsa 3 Cargo Ship Sank Off Kochi Coast Legal Battle Over Compensation Continues)
അപകടത്തെ തുടർന്ന് കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നു. കപ്പൽ കമ്പനിയിൽ നിന്നും അർഹമായ നഷ്ടപരിഹാരം ഈടാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിയമയുദ്ധം ഇപ്പോൾ ഹൈക്കോടതിയിൽ തുടരുകയാണ്.
മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (MSC) ഉടമസ്ഥതയിലുള്ളതായിരുന്നു ഈ കപ്പൽ. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന നൂറുകണക്കിന് കണ്ടെയ്നറുകൾ കടലിലേക്ക് ചിതറിവീഴുകയും ഇന്ധന ചോർച്ച ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പൂവാർ മുതൽ കണ്ണൂർ വരെയുള്ള തീരങ്ങളിൽ മീൻപിടിത്തം തടസ്സപ്പെട്ടു. കടലിൽ ഒഴുകിനടന്ന കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം തീരങ്ങളിലടിഞ്ഞത് വലിയ ജനഭീതിക്ക് കാരണമായിരുന്നു.
തുടർന്ന്, പാരിസ്ഥിതിക തകർച്ചയും മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടവും കണക്കിലെടുത്ത് 9531 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് കേരള സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവിലൂടെ 1227 കോടി രൂപ കരുതൽ ധനമായി കെട്ടിവെക്കാൻ കപ്പൽ കമ്പനിയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, 133 കോടി രൂപ മാത്രമേ നൽകാൻ സാധിക്കൂ എന്ന വാശിയിലാണ് കപ്പൽ കമ്പനി.
Story Summary
One year has passed since the Liberian cargo ship ‘MSC Elsa 3’ sank 38 nautical miles off the Kochi coast on May 24, 2025. While the Kerala government is fighting a legal battle demanding Rs 9,531 crore in damages for environmental and livelihood losses, the shipping company refuses to pay more than Rs 133 crore, leaving fishermen in continued distress.

