കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ജയിൽമോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു. റഹീമിന്റെ 20 വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതോടെ മോചനത്തിനായുള്ള കാത്തിരിപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.(Abdul Rahim Saudi jail release Procedures In Final Stages)
സൗദി അറേബ്യയിലെ സർക്കാർ മേഖല നിലവിൽ പെരുന്നാൾ അവധിയിലേക്ക് പ്രവേശിച്ചിട്ടുണ്ടെങ്കിലും, റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വകുപ്പുകൾ തുടർന്നും പ്രവർത്തിക്കുമെന്നാണ് സൂചന. വാരാന്ത്യ അവധിക്ക് ശേഷം വരുന്ന ഞായറാഴ്ച മുതൽ ജയിൽമോചനത്തിനായുള്ള ബാക്കി നടപടികൾ വേഗത്തിൽ മുന്നോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഭൂരിഭാഗം നിയമനടപടികളും ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ജയിലിൽ നിന്നുള്ള വിടുതൽ നടപടികൾ പൂർണ്ണമായി പൂർത്തിയായ ശേഷമായിരിക്കും എക്സിറ്റ് വിസ ലഭ്യമാക്കുക. ജയിലിലും മറ്റ് അനുബന്ധ സർക്കാർ വകുപ്പുകളിലുമുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ നടന്നു വരുന്നുണ്ട്.
Story Summary
The official procedures for the release of Abdul Rahim, a native of Kozhikode Kozhambuzha, from Saudi jail are progressing rapidly. Although government sectors in Saudi Arabia are on Eid holidays, key departments remain functional. Power of Attorney Siddique Thuvoor confirmed that most legal steps are complete, and the final exit visa will be processed through the Indian Embassy’s outpass once prison discharge formalities conclude.

