കണ്ണൂർ: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുകയും അദ്ദേഹം നിയമസഭയിലെ പ്രതിപക്ഷ നേതാവായി മാറുകയും ചെയ്തിട്ടും, കണ്ണൂരിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിലെ പോലീസ് സുരക്ഷ മാറ്റമില്ലാതെ തുടരുന്നു. പിണറായി വിജയനും കുടുംബവും നിലവിൽ തിരുവനന്തപുരത്താണ് താമസമെന്നിരിക്കെ, പൂട്ടിയിട്ട വീടിന് കാവൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.(Pinarayi Vijayan Kannur house police security Continues Without Basic Amenities)
കഴിഞ്ഞ 10 വർഷമായി കനത്ത വെയിലിലും കടുംമഴയിലും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ് പോലീസ് ഉദ്യോഗസ്ഥർ ഇവിടെ ഡ്യൂട്ടി ചെയ്യുന്നത്. വീടിന് മുന്നിൽ റെസിഡന്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരാണ് ദുരവസ്ഥയിലുള്ളത്. ഒരു പോലീസ് ജീപ്പും ഏതാനും പൊലീസുകാരും വർഷങ്ങളായി ഇവിടെ മുഴുവൻ സമയ കാവലിലുണ്ട്.
വർഷങ്ങളായി വി.ഐ.പി കാവൽ നിൽക്കുന്ന ഈ പൊലീസുകാർക്ക് ശുചിമുറി സൗകര്യം പോലും ഇല്ലെന്നാണ് വിവരം. തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റിലെ ശൗചാലയത്തെയാണ് ഇവർ ആശ്രയിക്കുന്നത്. മുഖ്യമന്ത്രി പദവി ഒഴിഞ്ഞ സാഹചര്യത്തിൽ വി.ഐ.പി സെക്യൂരിറ്റി പ്രോട്ടോക്കോൾ പ്രകാരം സുരക്ഷാ ക്രമീകരണങ്ങളിൽ പുനഃപരിശോധന നടത്തേണ്ടതുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് പിണറായി വിജയൻ ഇപ്പോൾ ഉള്ളത്.
Story Summary
Even after stepping down as Chief Minister, heavy police security continues at Pinarayi Vijayan’s locked house in Kannur. For the past 10 years, police personnel on resident duty have been suffering without basic amenities or toilet facilities, relying instead on a nearby supermarket.

