ന്യൂയോർക്ക്: അമേരിക്കൻ മണ്ണിൽ വെച്ച് ഇന്ത്യക്കെതിരെ പരസ്യമായ യുദ്ധപ്രഖ്യാപനവും ഭീഷണിയുമായി പാകിസ്ഥാൻ സെനറ്റർ റാണ മഹ്മൂദ് ഉൾ ഹസ്സൻ ( Pakistani Senator Anti India Speech). ന്യൂയോർക്കിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി സംഘടിപ്പിച്ച ‘മാർക്ക ഇ ഹഖ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് സെനറ്റർ ഇന്ത്യക്കെതിരെ അതിരൂക്ഷമായ പ്രകോപന പ്രസംഗം നടത്തിയത്. കശ്മീർ വിഷയം പരിഹരിക്കുന്നത് വരെ എല്ലാ മുന്നണികളിലും ഇന്ത്യക്കെതിരെ പോരാടുമെന്നും, ഇന്ത്യയെ ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
“ഇന്ത്യക്കാരേ, നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ ഇല്ലാതായിപ്പോകും, ചരിത്രപുസ്തകങ്ങളിൽ പോലും നിങ്ങളുടെ കഥകൾ ഉണ്ടാകില്ല” എന്നായിരുന്നു പാക് സെനറ്ററുടെ വിവാദ പരാമർശം. 2025-ൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സൈനിക സംഘർഷത്തെയും പ്രസംഗത്തിൽ അദ്ദേഹം ന്യായീകരിച്ചു. അമേരിക്കൻ മണ്ണിൽ നിന്ന് ജനാധിപത്യ രാജ്യമായ ഇന്ത്യക്കെതിരെ പരസ്യമായ അക്രമ ആഹ്വാനം നടത്തിയ പാക് ജനപ്രതിനിധിയുടെ വിസ റദ്ദാക്കണമെന്നും ഇത്തരക്കാർക്ക് ഇനിയൊരു വിസ നൽകരുതെന്നും ആവശ്യപ്പെട്ട് പ്രമുഖ യു.എസ് മാധ്യമപ്രവർത്തക ആമി മെക് എക്സിൽ കുറിച്ച വിശദമായ പോസ്റ്റ് ഇതിനോടകം ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. വിദേശ മണ്ണിലിരുന്ന് പാകിസ്ഥാൻ പ്രവാസികളെ തീവ്രവാദത്തിലേക്ക് തള്ളിവിടാനാണ് ഭരണകൂട പ്രതിനിധികൾ ശ്രമിക്കുന്നതെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പാക് നേതാവിനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.
Summary: Slamming regional diplomatic decorum, a provocative anti-India speech delivered on American soil by sitting Pakistani Senator Rana Mahmood-ul-Hassan has sparked global outrage. Addressing a Pakistan Peoples Party (PPP) event in New York City, the lawmaker issued open threats of annihilation against India, heavily referencing Jammu and Kashmir and raising tensions over past military actions. Highlighting the incident on X, US-based commentator Amy Mek condemned the hour-long address as a “direct threat on US soil,” drawing massive backlash online with demands to restrict visas for political figures attempting to radicalize the diaspora.

