കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വെച്ച് സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിലെടുക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഇനി മുതൽ കോടതികളിൽ ഹാജരാക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. പുതിയ നിയമപ്രകാരം ഇവരെ നേരിട്ട് അതിർത്തി രക്ഷാസേനയായ ബി.എസ്.എഫിന് കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.(West Bengal Chief Minister Suvendu Adhikari Announces Handing Over Detained Bangladeshi Infiltrators Directly To BSF)
ഹൗറ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിൽ നടന്ന ഭരണപരമായ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ സംസ്ഥാന പൊലീസ് കമ്മീഷണർക്കും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനും നൽകിക്കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്ത് പുതിയ നിയമം നിലവിൽ വന്നിട്ടുണ്ട്. ഇതനുസരിച്ച് അനധികൃതമായി അതിർത്തി കടന്നെത്തുന്ന നുഴഞ്ഞുകയറ്റക്കാരെ ഇനി വിചാരണയ്ക്കായി കോടതികളിലേക്ക് അയക്കില്ല. പകരം ബംഗ്ലാദേശ് അതിർത്തിയിൽ വെച്ച് തന്നെ നേരിട്ട് ബി.എസ്.എഫിന് കൈമാറാനാണ് തീരുമാനം, സുവേന്ദു അധികാരി പറഞ്ഞു.
Story Summary
West Bengal Chief Minister Suvendu Adhikari announced that detained Bangladeshi infiltrators will now be directly handed over to the BSF at the border instead of being produced before courts. Following an administrative review meeting, Adhikari confirmed that the new rule has taken effect and necessary directives have been issued to the state police and RPF.

