ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം അടങ്ങും മുൻപ് രാജ്യത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ 22 സീറ്റുകളിലേക്ക് വരുന്ന ജൂൺ മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കും.(Rajya Sabha Election, Parties Prepare For Twenty Two Rajya Sabha Seats As Terms End In June)
മുതിർന്ന ദേശീയ നേതാക്കളുടെ കാലാവധി അവസാനിക്കുന്ന ഒഴിവുകളിലേക്കാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകൾ നിലനിർത്താനും പുതിയ അംഗങ്ങളെ സഭയിലെത്തിക്കാനും രാഷ്ട്രീയ പാർട്ടികൾ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എച്ച്.ഡി. ദേവഗൗഡ, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവരടക്കമുള്ള പ്രമുഖരുടെ രാജ്യസഭാ കാലാവധിയാണ് ജൂണിൽ അവസാനിക്കുന്നത്. മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ വീണ്ടും തുടർന്നേക്കും. ഭരണകക്ഷിയായ ബിജെപിയും സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കുകയാണ്. അടുത്തയാഴ്ചയോടെ ബിജെപി കേന്ദ്ര നേതൃത്വം വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളുമായി ചർച്ചകൾ ആരംഭിക്കും.
Story Summary
Preparations have begun for the upcoming Rajya Sabha elections as 22 seats are set to fall vacant this June. Key leaders including Mallikarjun Kharge, H.D. Deve Gowda, Digvijaya Singh, and Union Minister George Kurian are completing their terms, prompting intense candidate scrutiny within the Congress and BJP camps.

