തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയ രാഷ്ട്രീയ നേതാക്കളുടെയും വി.ഐ.പി നിരകളുടെയും ഇടയിൽ, കനത്ത തിരക്കിനെ വകവെക്കാതെ കാത്തുനിന്ന ഒരു ഒമ്പതുവയസ്സുകാരി ജനശ്രദ്ധയാകർഷിച്ചു. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനി എന്ന ആ കൊച്ചുമിടുക്കി തലസ്ഥാനത്ത് എത്തിയത് തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു പ്രത്യേക പൂച്ചെണ്ട് സമർപ്പിക്കാനായിരുന്നു; തനിക്ക് ജീവിതം തിരികെ നൽകിയ ആ ‘കൈകൾ’ കൊണ്ട് തന്നെ!(VD Satheesan Charity, Palakkad Girl Vinodini Greets Kerala CM VD Satheesan With Artificial Arm Funded By Him)
വിനോദിനിയുടെ വലതുകൈ ഇന്ന് ചലിക്കുന്നത് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ വലിയൊരു കാരുണ്യപ്രവർത്തിയുടെ ഫലമായാണ്. കുറച്ചുകാലം മുൻപ് ചികിത്സാപ്പിഴവ് മൂലം വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഈ ദാരുണമായ വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ വി.ഡി. സതീശൻ ഉടനടി വിഷയത്തിൽ ഇടപെടുകയായിരുന്നു.
കുട്ടിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, വിനോദിനിക്ക് കൃത്രിമ കൈ വെച്ചുപിടിപ്പിക്കാൻ ആവശ്യമായ മുഴുവൻ തുകയും സ്വന്തം നിലയിൽ നൽകാൻ തയ്യാറായി. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിലൂടെ വിനോദിനിയെ പാലക്കാട്ടുനിന്നും കൊച്ചിയിലെത്തിച്ച് വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയയാക്കി. തുടർന്ന് കുട്ടിക്ക് ഏറ്റവും അനുയോജ്യമായ അത്യാധുനിക കൃത്രിമ കൈ വിദേശത്തുനിന്നും പ്രത്യേകമായി ഓർഡർ ചെയ്ത് എത്തിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് വിജയകരമായി വെച്ചുപിടിപ്പിച്ചത്. കൃത്രിമ കൈ ഘടിപ്പിച്ചതിന് പിന്നാലെ വി.ഡി. സതീശൻ നേരിട്ടെത്തി വിനോദിനിക്ക് ചോക്ലേറ്റുകളും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു.
Story Summary
A 9-year-old girl named Vinodini from Palakkad attended the oath-taking ceremony of Kerala CM VD Satheesan to present him with a bouquet using her artificial right arm. Satheesan, during his tenure as Opposition Leader, had personally funded and arranged the foreign-imported artificial limb for her after a medical negligence incident.

